ഹെൽമറ്റില്ലാതെ യാത്ര ചെയ്‌താൽ 1000 രൂപ പിഴ ; മാത്രമല്ല പോലീസ് ഹെൽമെറ്റും തരും

ഗതാഗത നിയമങ്ങൾ കർശനമാക്കിയിരിക്കുയാണ് ഇപ്പോൾ. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിടിയിലാകുന്നവരില്‍ നിന്ന് 1000 രൂപ പിഴ അടപ്പിക്കും എന്നതാണ് നിയമം . എന്നാൽ പിഴ വര്‍ധിപ്പിച്ചെന്ന് കരുതി ഈ ലംഘനം പലരും തുടരുക തന്നെ ചെയ്യും. ആ സാഹചര്യത്തിൽ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരില്‍ നിന്നും ആയിരം രൂപ പിഴ വാങ്ങുക മാത്രമല്ല അവർക്ക് 'സൗജന്യ'മായി ഹെല്‍മറ്റ് നല്‍കാണും പദ്ധതിയിടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ നിയമപ്രകാരം പിഴകള്‍ രാജസ്ഥാനില്‍ ഈടാക്കാനാവില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിങ് ഖചരിയാവാസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇത് രാജസ്ഥാനില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 1,000 രൂപ പിഴയ്ക്ക് പുറമെ സൗജന്യ ഹെല്‍മെറ്റ് നല്‍കാന്‍ പദ്ധതിയിടുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെലോട്ട് പുതിയ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. തുടക്കത്തില്‍ രാജസ്ഥാനിലെ ഗതാഗത സുരക്ഷയെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതരമായ ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഗതാഗത ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. പുതിയ നിയമപ്രകാരം ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ 100 രൂപയില്‍ നിന്ന് 1,000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























