വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കാൻ തയ്യാറായി ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡ പ്രധാനമന്ത്രി ; ചോക്‌സി ചതിയനാണെന്നും രാജ്യത്തിന് ഒരു വിധത്തിലെ ഗുണവും ഇല്ലെന്നും അഭിപ്രായം
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും കടന്നു കളഞ്ഞ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഒരു രാജ്യം. മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്ന് ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡ പ്രധാനമന്ത്രിയായ ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. മെഹുല്‍ ചോക്‌സി ചതിയനാണെന്നും അദ്ദേഹത്തിനെ കൊണ്ട് അവരുടെ രാജ്യത്തിന് ഒരു വിധത്തിലെ ഗുണവും ഇല്ലെന്നും അത് കൊണ്ട് ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്നും പ്രധാനമന്ത്രിയായ ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. എന്നാൽ ഇപ്പോൾ ഉള്ള നിയമം അനുസരിച്ച് ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള കരാര്‍ ഇല്ല എന്നത് ഒരു തടസ്സമാണ്. മെഹുല്‍ ചോക്‌സി ചതിയനാണെന്ന വിവരം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അദ്ദേഹത്തിനെ കൊണ്ട് തങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ലഭിക്കാനില്ല എന്നും അവർ പറഞ്ഞിരിക്കുകയാണ്.
കോക്സിയുടെ അപേക്ഷകള്‍ എല്ലാം തള്ളിക്കളഞ്ഞ ശേഷം മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനത്തിലാണ് അവർ .കോക്സിയുടെ അപേക്ഷകള്‍ തള്ളി കളഞ്ഞാൽ പിന്നെ ഇന്ത്യയില്‍ ചോക്‌സിക്കെതിരെ നിലവിലുള്ള കേസുകളില്‍ അയാളെ ചോദ്യം ചെയ്യുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകില്ല എന്നതാണ് കാരണം. ഈ കാര്യം വ്യക്തമാക്കിയത് ഗാസ്റ്റണ്‍ ബ്രൗണ്‍ ആണ്. ആഭരണ നിര്‍മാതാക്കളായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായ മെഹുല്‍ ചോക്‌സി കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇന്ത്യ വിട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്ത് ആകുന്നതിന് നാളുകള്‍ക്ക് മുന്‍പേ ചോക്‌സി ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡയിലേക്ക് കടക്കുന്നതിന് ആവശ്യമായുള്ള രേഖകള്‍ തയാറാക്കി കഴിഞ്ഞിരുന്നു. അതിന് ശേഷമായിരുന്നു ഇയാൾ അതി വിദഗ്ദമായി ഇന്ത്യയിൽ നിന്നും കടന്ന് കളഞ്ഞത്. ഇപ്പോൾ മെഹുല്‍ ചോക്‌സിയെ ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡയിലാണ്. ഇതോടെ പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടു കിട്ടാനുള്ള അവസരം ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha