സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ ബന്‍സുരി സ്വരാജ്; വികാരധീനനായി സുഷമ സ്വരാജിന്റെ ഭര്‍ത്താവ്
വിമര്‍ശകരുടെ പോലും പ്രീതി പിടിച്ച് പറ്റിയ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്ക്ക്സുഷമ ഒരു വാഗ്ദാനം നല്‍കിയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്ബ് അമ്മ നല്‍കിയ ആ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് മകള്‍ ബന്‍സൂരി സ്വരാജ്.
പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹരീഷ് സാല്‍വെയായിരുന്നു ഹാജരായത്. പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹരീഷ് സാല്‍വെ ഹാജരായത് വെറും ഒരു രൂപ പ്രതിഫലം വാങ്ങിച്ചായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്ബ് ഹരീഷ് സാല്‍വെയുമായി സംസാരിച്ച സുഷമ സ്വരാജ്, ആ പൈസ വാങ്ങാന്‍ നാളെ ആറുമണിക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ഒരു രൂപ നാണയം നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിന് മുമ്ബേ മരണം അവരെ കീഴ്പ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ടേമില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് ആഗസ്റ്റ് ആറിനായിരുന്നു അന്തരിച്ചത്. മരണത്തിന് തൊട്ടുപിന്നാലെ ആഗസ്റ്റ് ആറിന് വൈകുന്നേരം സുഷമ സ്വരാജുമായി താന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഹരീഷ് സാല്‍വെ മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം സാല്‍വെയെ സന്ദര്‍ശിച്ച ബന്‍സൂരി ഒരു രൂപ നാണയം അദ്ദേഹത്തിന് നല്‍കി ആ വാഗ്ദാനം നിറവേറ്റി. സുഷമ സ്വരാജിന്റെ ഭര്‍ത്താവും മുന്‍ മിസോറാം ഗവര്‍ണറുമായ സ്വരാജ് കൗശലാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. 'നിന്റെ അവസാന ആഗ്രഹം ബന്‍സൂരി നിറവേറ്റി. അവള്‍ ഹരിഷ് സാല്‍വെയെ വിളിച്ച് കുല്‍ഭൂഷന്‍ ജാദവിന്റെ കേസിലെ ഫീസായി നിനക്ക് നല്‍കാന്‍ സാധിക്കാതെ പോയ ഒരു രൂപ നാണയം നല്‍കി'- അദ്ദേഹം ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha