Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഉന്നതരുടെ കിടപ്പറ പങ്കിടാൻ എത്തിയ പെണ്‍കെണി സംഘം കൊയ്തത് കോടികള്‍... രാജ്യത്തെ ഞെട്ടിച്ച വ്യഭിചാരക്കെണിയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!! രണ്ടു സ്ത്രീകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളിൽ നിലയ്ക്കാതെ ഒഴുകിയെത്തിയത് കോടികൾ; കണ്ണ് തള്ളി അന്വേഷണസംഘം

28 SEPTEMBER 2019 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പാണ് മധ്യപ്രദേശില്‍ നടന്നിരിക്കുന്നത്. മധ്യപ്രദേശിൽ പിടിയിലായ ഹണിട്രാപപ്പ് സംഘത്തിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത് സംസ്ഥാനത്തെ പ്രമുഖരുടെ നാലായിരത്തോളം വീ‌ഡിയോദൃശ്യങ്ങളായിരുന്നു. ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികൾക്കൊപ്പം കുട്ടികൾ ഉൾപ്പെടെയാണ് ഹണിട്രാപ്പിൽ കുടുങ്ങിയിരിക്കുന്നത്. അതേസമയം സംഭവത്തിന് പിന്നില്‍ വമ്പന്‍ പണമിടപാടുകളും നടന്നിട്ടുണ്ടെന്ന് ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ വ്യക്തമായെന്നു പൊലീസ്. നിരവധി ഉന്നത ഉദ്യോഗസ്ഥരും എട്ടു മുന്‍ മന്ത്രിമാരും ആയിരത്തോളം സെക്‌സ് ചാറ്റുകളുടെ ക്ലിപ്പുകളും നിരവധി അശ്ലീല വിഡിയോകളും ഉള്‍പ്പെട്ട പെണ്‍കെണി വിവാദത്തിലാണ് വമ്പന്‍ പണമിടപാടുകളും പുറത്തുവരുന്നത്. രണ്ടു സ്ത്രീകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകളിലൂടെ നടന്നിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഉന്നതതലസ്വാധീനം ഉപയോഗിച്ചാണു സ്ത്രീകള്‍ അടങ്ങുന്ന വന്‍ സംഘം പ്രമുഖരെ ട്രാപ്പില്‍ കുരുക്കിയതെന്നും പോലീസ് വ്യക്തമാക്കുന്നു. ഉന്നതരെ കുടുക്കാന്‍ പ്രധാനമായും സംഘം ഉപയോഗിച്ചത് കോളേജ് വിദ്യാര്‍ത്ഥിനികളെയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറതത് വരുന്നത്. ഇതോടെ ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉള്‍പ്പെടെ 'പെണ്‍കെണി'യില്‍ (ഹണി ട്രാപ്പ്) കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അറസ്റ്റിലായ കോളേജ് വിദ്യാര്‍ഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു.

സംസ്ഥാനത്തെ പ്രശസ്തമായ കോളേജില്‍ ചേരുന്നതിനായാണ് താന്‍ ശ്വേതയെ കണ്ടെതെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൊഴി. സര്‍ക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ശ്വേത പറഞ്ഞിരുന്നതായും മോണിക്ക വെളിപ്പെടുത്തി. ആദ്യം തന്നെ ശ്വേതയുടെ വാഗ്ദാനങ്ങള്‍ മോണിക്ക തള്ളിക്കളയുകയായിരുന്നു. പന്നീട് തട്ടിപ്പുസംഘത്തിലെ ആരതി ദയാല്‍ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെക്കണ്ട് പഠനച്ചെലവ് തന്റെ എന്‍ജിഒ ഏറ്റെടുക്കാമെന്ന്‌ വാഗ്ദാനംചെയ്യുകയായിരുന്നു. സാമ്ബത്തിക സ്ഥിതി വളരെ മോശമായ കുടുംബത്തിന് ഈ വാഗ്ദാനം തള്ളിക്കളയാനാകില്ല. തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി പിതാവ് മോണിക്കയെ ആരതിക്കൊപ്പം അയക്കുകയായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ എന്‍ജിനിയറായ ഹര്‍ഭജന്‍ സിങ്ങിന് വഴങ്ങാന്‍ ആരതി മോണിക്കയെ നിര്‍ബന്ധിച്ചു. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരതി ഹര്‍ഭജനില്‍നിന്ന് മൂന്നുകോടിരൂപ ആവശ്യപ്പെടുകയും ചെയ്തു. . ഹര്‍ഭജന്‍ സംഘത്തിനെതിരേ പോലീസില്‍ പരാതിനല്‍കിയതോടെയാണ് വ്യഭിചാരക്കെണി സംഘത്തെക്കുറിച്ച്‌ വിവരം പുറത്തുവരുന്നത്. കോളേജ് വിദ്യാര്‍ത്ഥിനികള്‍ മാത്രമല്ല സംഘത്തിലുളളത്. ഇതിന് പുറമേ മുപ്പതോളം സ്ത്രീകളും ശ്വേതയുടെ സംഘത്തിലുണ്ടെന്ന് പോലീസ് പറയുന്നു.

ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്. ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ൻ, ശ്വേത സ്വപ്നിയാൽ ജെയ്ൻ, ബർഖ സോണി എന്നിവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെന്നാണു വിവരം. സെക്രട്ടേറിയറ്റിൽ സ്ഥിരംവന്നുപോകാറുണ്ടായിരുന്ന ഇവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. എട്ടുമാസം മുമ്പ് ഭർത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് നൽകി വീടു വിട്ടിറങ്ങിയ ആർതി ദയാലാണു ശ്വേതയുമായി ചേർന്ന് ഇങ്ങനെയൊരു സാധ്യത തിരിച്ചറിയുന്നതും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുന്നതും.

ഭോപാലിലെ ഐഎഎസ് ഓഫിസറുമായുള്ള അടുപ്പം പെൺമാഫിയ സംഘത്തിനു വേരോട്ടമുണ്ടാക്കി. സർക്കാരിന്റെ നിരവധി സ്കീമുകളും ഫണ്ടുകളും ആർതി ദയാലിന്റെ എൻജിഒയ്ക്കായി തരപ്പെടുത്തിയിരുന്നത് ഈ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2013, 2018 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ൻ എന്നു ദൃശ്യങ്ങൾ സഹിതം മധ്യപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചു.

ജിത്തു ജിറാട്ടി യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷയായിരിക്കുമ്പോൾ ശ്വേത ജെയ്ൻ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നുവെന്ന ദിഗ് വിജയ് സിങ്ങിന്റെ ആരോപണം ജിത്തു ജിറാട്ടി തള്ളി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശ്വേത ഇരിക്കുന്ന ചിത്രം കോൺഗ്രസ് പുറത്തുവിട്ടത് ബിജെപിക്കു ക്ഷീണമായി. സാഗർ സ്വദേശിയായ ശ്വേതയ്ക്കു മീനൽ റസിഡൻസിയിൽ ബംഗ്ലാവ് വാങ്ങി നൽകിയത് മുൻ മുഖ്യമന്ത്രിയായിരുന്നു. ബുന്ദേൽഖണ്ഡ്, മാൽവ, നിമാർ എന്നിവിടങ്ങളിൽ നിന്നുള്ള ചില മന്ത്രിമാരോടും ശ്വേതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘത്തിലെ രണ്ടാം നേതാവായ ശ്വേത സ്വപ്നിയാൽ ജെയ്നിന്റെ ബന്ധം ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാർത്തകൾ. ബ്രോക്കർ മുഖേനയാണു വീട് വാടകയ്ക്ക് നൽകിയതെന്നും ഇവർ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയില്ലെന്നുമാണു ബിജേന്ദ്ര പ്രതാപ് സിങ് പറയുന്നത്. ബിജെപി എംഎൽഎ ദിലീപ് സിങ്ങ് പരിഹാറിന്റെ വിട്ടിലാണു മുൻപ് ഇവർ താമസിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. നിമാറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് ബർഖ സോണി. കോൺഗ്രസിന്റെ സംസ്ഥാന ഐടി സെൽ അംഗമായ ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്ഗഡ്‌ സ്വദേശിയായ മോണിക്ക യാദവ് ബിരുദ വിദ്യാർഥിനിയാണ്. സമൂഹത്തിലെ ഉന്നതരും സ്വാധീനമുള്ളവരും ഇവരുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തി. കൂടുതൽ ഇരകൾ പരാതിയുമായി വരുംദിവസങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സംഘത്തിലെ അഞ്ച് യുവതികളും ഒരു പുരുഷനും ഇൻഡോറിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ‘പെൺകെണി’യെ കുറിച്ചുള്ള വിവരങ്ങൾ പുറം‌ലോകം അറിയുന്നത്. നാലായിരത്തോളം വീഡിയോ ദൃശ്യങ്ങളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്. പ്രമുഖരുടെ നഗ്നദൃശ്യങ്ങൾ, ലൈംഗികചുവയുള്ള ഫോൺ സംഭാഷണം, ചാറ്റുകൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡിലെ രണ്ടാംനിര നായികമാരെ ഉപയോഗിച്ചാണ് കെണിയൊരുക്കിയത്. മൂന്നു കോടി രൂപ പ്രതിഫലം വേണം എന്നാരോപിച്ച് ഒരു സംഘം ആളുകൾ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻ‌ജിനീയറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 6 അംഗ സംഘം അറസ്റ്റിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (15 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (17 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (22 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (29 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (38 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends