ഐക്യരാഷ്ട്രസഭയുടെ 74 -)൦ സമ്മേളനത്തിൽ താരമായി മാറിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ..യുഎന്നിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു; സംസാരമല്ല ഇനി പ്രവർത്തിയാണ് അനിവാര്യം ..സാഹോദര്യവും സമാധാനവുമാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യങ്ങൾ..
ഐക്യരാഷ്ട്രസഭയുടെ 74 -)൦ സമ്മേളനത്തിൽ താരമായി മാറിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. കശ്മീർ വിഷയം പരാമര്ശിക്കുക കൂടി ചെയ്യാതെ മോദി യു എന്നിൽ തിളങ്ങി . യുഎന്നിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു; സംസാരമല്ല ഇനി പ്രവർത്തിയാണ് അനിവാര്യം ..സാഹോദര്യവും സമാധാനവുമാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യങ്ങൾ..
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നെയും എന്റെ സർക്കാരിനേയും വോട്ട് രേഖപ്പെടുത്തി തിരഞ്ഞെടുത്തു. രണ്ടാമത് വീണ്ടും അധികാരത്തിലെത്തിയത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. അതുകൊണ്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വരാൻ എനിക്ക് സാധിച്ചത്'- അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ രണ്ടാമതും തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തെ സേവിക്കാനാണെന്നു പറഞ്ഞ നരേന്ദ്ര മോദി ഇന്ത്യയിലെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയെ കുറിച്ച് യുഎൻ സഭയി ൽ വാചാലനായി ...
ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ഇന്ത്യയെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുൾ ഉപയോഗിക്കരുത് എന്ന ചുമരിലെ ബോർഡുകളാണ് യു എന്നിൽ എത്തിയപ്പോൾ ശ്രദ്ധയിൽ ആദ്യം പെട്ടത് എന്ന് പറഞ്ഞ മോദി , ഇന്ത്യയിൽ ഒറ്റത്തവണമാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾക്കെതിരേ വലിയ ക്യാമ്പയിനുകളാണ് നടക്കുന്നത് എന്നും പറഞ്ഞു
ഈ വര്‍ഷം രാജ്യത്തിന്റെ സ്വാതന്ത്യ്ര ദിനാഘോഷത്തിലെ പ്രധാന ആശയം തന്നെ രാജ്യത്തെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പരിസ്ഥിതി ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി
പുനരുപയോഗം നടത്താൻ കഴിയുന്ന ഊർജ്ജസ്രോതസുകളാണ് ഇന്ന് ലോകത്തിനു വേണ്ടത് . സൗരോർജ്ജം എത്രത്തോളം ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ . ലോകത്തിലെ 80 ഓളം രാജ്യങ്ങളും ഇത്തരത്തിൽ സൗരോർജ്ജത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട് .
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായി ഇന്ത്യ നിരവധി ക്യാമ്പയിനുകൾ സംഘടിപ്പിക്കാറുണ്ട്..ആഗോള താപനത്തിനു കാരണമാകുന്ന കാര്യങ്ങള്‍ ഏറ്റവും ചെറിയ തോതില്‍ മാത്രം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,25,000 കിലോമീറ്റര്‍ റോഡ് ഇന്ത്യയില്‍ നിര്‍മ്മിക്കും. സാമൂഹ്യപ്രതിബദ്ധതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളോളം പഴക്കമുള്ള പാരമ്പര്യമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി 2022 ആകുമ്പോഴേക്കും രണ്ട് കോടി വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ..ഭീകരവാദത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് നരേന്ദ്ര മോദി ഉയര്‍ത്തിയത്. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്ന് മോദി പറഞ്ഞു.ഭീകരവാദത്തിന്റെ കാര്യത്തിൽ ഭിന്നിക്കുന്നത് യുഎൻ ആശയത്തിന് വിരുദ്ധമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യമെന്നും മോദി കൂട്ടിച്ചേർത്തു
ഇന്ത്യയ്ക്ക് മാത്രമല്ല, ലോകം മുഴുവനുമുള്ള മനുഷ്യരാശിക്ക് ഭീകരവാദം വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങളെല്ലാം ഭീകരവാദത്തിനെതിരെ ശക്തമായി നിലപാടെടുക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. അതേസമയം കശ്മീർ വിഷയത്തെ കുറിച്ച് മോദി ഒന്നും സംസാരിച്ചില്ല..ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നുമായിരുന്നു മോദിയുടെ പ്രസംഗം.
https://www.facebook.com/Malayalivartha