''അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനമുണ്ടാകുന്ന പ്രദേശം കശ്മീര്‍ '' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കശ്മീരിന്റെ പദവികൾ എടുത്ത് മാറ്റിയതിന് പിന്നാലെ വലിയ രീതിയിലുള്ള ആരോപണങ്ങളായിരുന്നു കേന്ദ്ര സർക്കാർ നേരിട്ടത്. എന്നാൽ കശ്മീരിനെ പറ്റിയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വലുതാണെന്ന് തെളിയിക്കുകയാണ് അമിത് ഷായുടെ പ്രഖ്യാപനങ്ങൾ. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനമുണ്ടാകുന്ന പ്രദേശം കശ്മീര്‍ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കശ്മീരിന്റെ വികസന പ്രവർത്തങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങുകയാണ് കേന്ദ്ര സർക്കാർ. മാത്രമല്ല കശ്മീരിലെ നിലവിലത്തെ സ്ഥിതി ഗതികളെ പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. ഇപ്പോൾ നേരിയ തോതിൽ നിയന്ത്രണ ങ്ങൾ നേരിടുന്ന ജമ്മു കശ്മീര്‍ എത്രയും പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് എത്തുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു., കശ്മീരില്‍ ഇപ്പോൾ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ പലരും കശ്മീരിനെകുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ജമ്മു കശ്മീരിലെ 196 പോലീസ്‌റ്റേഷന്‍ പരിധിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തു മാറ്റിയിട്ടുണ്ട്. എന്നാൽ . എട്ട് പോലീസ്‌റ്റേഷനുകളുടെ പരിധിയിലെ നിരോധനാജ്ഞ മാത്രാമേ ഇനി പിന്‍വലിക്കാനുള്ളൂ. മാത്രമല്ല കശ്മീരിലെ ലാന്റ് ലൈന്‍ സേവനങ്ങള്‍ പുനസ്ഥാപിക്ക പ്പെട്ടിട്ടുണ്ട്.കശ്മീരിന്റെ പദവി പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്ന ആഗസ്റ്റ് അഞ്ചിന് ശേഷം 6,200 കോള്‍ സെന്ററുകളാണ് പുതുതായി കശ്മീരില്‍ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി . കാശ്മീരിൽ നടക്കുന്ന തീവ്ര വാദി അക്രമണങ്ങളിൽ 41,000 ആളുകളാണ് മരിച്ചിട്ടുള്ളത്. എന്നാൽ ആരും ഇതിനെ പറ്റി വിലപ്പിക്കുന്നില്ല.മറിച്ച് കശ്മീരിലെ ടെലിഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങ്ള്‍ ഏര്‍പ്പെടുത്തിയതിലാണ് പലർക്കും വിഷമം. എന്നാൽ തീവ്ര വാദി അക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നതിനേക്കാൾ വലിയ മനുഷ്യാവകാശ ലംഘനമല്ല നിയന്ത്രണങ്ങ്ള്‍ ഏര്‍പ്പെടുത്തിയത് എന്ന് അദ്ദേഹം സൂചിപ്പിച്ചു .മാത്രമല്ല കശ്മീര്‍ വിഷയത്തില്‍ മനുഷ്യാവകാശത്തിനായി മുറവിളി കൂട്ടുന്നവര്‍ ജമ്മു കശ്മീരില്‍ മരിച്ച് വീണ ജവാന്‍മാരുടെ കുടുംബത്തിന്റെ കണ്ണീരു കാണാത്താതെന്തെന്നും അമിത് ഷാ ചോദിച്ചു.ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്നത് കാരണം 106 നിയമങ്ങള്‍ കശ്മീരില്‍ നടപ്പിലാക്കുക എന്നത് അസാധ്യമായിരുന്നു. നടപ്പിലാക്കൻ കഴിയാത്ത നിയമങ്ങളിൽ ശൈശവ വിവാഹ നിരോധന നിയമം ഉള്‍പ്പെടുന്നു.
പക്ഷേ ഇപ്പോൾ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും ഇതിലൂടെ കശ്മീര്‍ ജനതയ്ക്ക് സമാധാനപരമായ ജീവിതം സാധ്യമാകുമെന്നും അമിത് ഷാ ചൂണ്ടികാട്ടി. എന്നാൽ കശ്മീരിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നു എന്ന് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും അമിത് ഷാ പ്രതികരിച്ചു. കാശ്മീരിൽ എവിടെയാണ് നിയന്ത്രണങ്ങൾ എന്നും നിയന്ത്രണങ്ങൾ ഓരോരുത്തരുടെ മനസ്സുകളിൽ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല കശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനത്തെ എല്ലാ ലോക ലോകനേതാക്കളും പിന്തുണച്ചിട്ടുണ്ടെന്നും ഇത് പ്രധാനമന്ത്രിയുടെ വലിയ നയതന്ത്ര വിജയമാണ് . ലോക നേതാക്കളെല്ലാം ഏഴു ദിവസം ന്യൂയോര്‍ക്കിലുണ്ടായിരുന്നു. അവരില്‍ ഒരാള്‍പോലും കശ്മീര്‍ വിഷയത്തില്‍ ഇടപെട്ടില്ല.ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്ന തീരുമാനം രാജ്യത്തിന്റെ ഐക്യത്തെയും സംയോജനത്തെയും ശക്തിപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
https://www.facebook.com/Malayalivartha