Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; നടപടി വൈകുന്നതിൽ പ്രതിഷേധം ശക്‌തം നടക്കുന്നത് അധ്യാപകനെ രക്ഷിക്കാനുള്ള നീക്കമെന്ന് ആരോപണം

21 NOVEMBER 2019 09:02 AM IST
മലയാളി വാര്‍ത്ത

ഐഐടി മദ്രാസിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപaടി വൈകുന്നതിൽ പ്രധിഷേധം ശക്തമാകുന്നു.ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികളാരും ഇതുവരെ മൊഴി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആഭ്യന്തര അന്വേഷണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികളുമായി ഐഐടി ഡയറക്ടർ ഇന്ന് ചർച്ച നടത്തും.

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ വീണ്ടും സമരത്തിലേക്ക് കടക്കും. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഉടൻ പരിഗണിക്കും.

അതേ സമയം ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ അധ്യാപകന് രക്ഷപെടാന്‍ കഴിയും വിധമാകും പൊലീസ് റിപ്പോര്‍ട്ടെന്ന് സൂചന. ഫാത്തിമയുടെ ദുരൂഹ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇതുവരെയുള്ള പൊലീസ് നടപടികള്‍ ആരോപണ വിധേയനായ അധ്യാപകന് അനുകൂലമാണ്.രണ്ട് തവണ ഐഐടിയിലെത്തി അധ്യാപകരെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതയുള്ള മറുപടി ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. സഹപാഠികൾ ഉൾപ്പടെ മുപ്പതോളം പേരെ ചോദ്യം ചെയ്തെങ്കിലും അധ്യാപകർക്ക് എതിരെ സംശയകരമായ മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാകുറിപ്പ്.

ഫാത്തിമയുടെ സഹപാഠികളും ഹോസ്റ്റലില്‍ താമസിക്കുന്നവരും അധ്യാപകനെതിരെ മൊഴി നല്‍കിയിട്ടില്ല. ഐഐടി അധികൃതരെ ഭയന്നാണ് മൊഴി നല്‍കാത്തതെന്നാണ് സൂചന. അവധിയിലുള്ള ആറ് വിദ്യാര്‍ഥികളില്‍ നിന്ന് ഫോണിലൂടെയാണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രണ്ട് അധ്യാപകരുടെ പേരുകള്‍ പ്രിന്റൗട്ടില്‍ ബന്ധു തിരുത്തിയെഴുതിച്ചേര്‍ത്തെന്ന ആരോപണവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.
ഫോറന്‍സിക് പരിശോധനാ ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഫാത്തിമയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഉടന്‍ കൊല്ലത്ത് എത്തും. ഫാത്തിമയുടെ ലാപ്‌ടോപ്പും ഐ പാഡും കൂടി പരിശോധിച്ച ശേഷമേ അന്വേഷണ സംഘം റിപ്പോര്‍ട്ട് തയാറാക്കൂ

ഇക്കഴിഞ്ഞ ഒൻപതിന് ഉച്ചയ്ക്ക് 11.32 ഓടെയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠി കാണുന്നത്. തലേ ദിവസം രാത്രി 12 മണി വരെ ഫാത്തിമയെ മുറിക്ക് പുറത്ത് വച്ച് കണ്ടിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതു വരെയുള്ള അന്വേഷണത്തിൽ ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസ്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പരിശോധിക്കുന്നത്. നിർണായക വിവരങ്ങൾ അടങ്ങിയ മൊബെൽ ഫോണിന്റെ ഫോറൻസിക് റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷമാകും തുടർ നടപടി. അതേ സമയം ഫാത്തിമയുടെ ലാപ്ടോപ്പും ടാബും ഇതുവരെ പരിശോധിച്ചിട്ടില്ല. ഇത് കൈപ്പറ്റാൻ അന്വേഷണ സംഘം കൊല്ലത്തെത്തും.
ഐഐടിയിൽ ഒന്നാം വര്‍ഷ ഇൻ്റഗ്രേറ്റഡ് എംഎ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയും കൊല്ലം കിളിമാനൂര്‍ രണ്ടാംകുറ്റി സ്വദേശിയായ ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടെ ഫോണിൽ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പിൽ അധ്യാപകരുടെ പങ്കിനെക്കുറിച്ചുള്ള സൂചന പുറത്തു വന്നതോടെയാണ് സംഭവം വലിയ വാര്‍ത്തയായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (8 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (8 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (8 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (8 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (8 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (8 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (10 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (10 hours ago)

Malayali Vartha Recommends