രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്; ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നു. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിദ്യാര്‍ഥികളടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടി തുടരുകയാണ്. ഡെല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
നിരോധനാജ്ഞ അവഗണിച്ച് ബെംഗളൂരുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.
പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്. പ്രതിഷേധക്കാരെ തടയാന്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കർണാടകയിൽ ബെംഗളുരുവിലും മംഗാലാപുരത്തുമാണ് നിരോധനാജ്ഞ നിലവിലുള്ളത്. കർണാടകയിലെ കാലാബുർഗിയിൽ കറുത്ത കൊടികളുമായി പ്രതിഷേധിക്കാൻ എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് ഒത്തുകൂടിയതിനാണ് അറസ്റ്റ്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നും പ്രതിഷേധിക്കാൻ എത്തിയ വിദ്യാർത്ഥികളെയും പൊലീസ് തടഞ്ഞിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയിലും ഇത് തന്നെയാണ് സ്ഥിതി. ഇവിടെയും പ്രതിഷേധകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കർണാടകയിലെയും ഹൈദെരാബാദിലെയും പ്രതിഷേധകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമിയ മിലിയ വിദ്യാർത്ഥികളാണ് ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
https://www.facebook.com/Malayalivartha



























