ഗർഭിണിയെ ശ്വാസം മുട്ടിച്ച് കൊന്നു ;മൃതദേഹം കഷണങ്ങളാക്കി; മെഷീനിൽ അരച്ചെടുത്ത് കത്തിച്ചു; അരുംകൊലയ്ക്ക് പിന്നിൽ ആ ഭയം

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചെയ്‌തു കൂട്ടിയത് കൊടുംക്രൂരതകൾ. ഉത്തർപ്രദേശിലെ റായ് ബറേലിയിലാണ് ഗർഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹത്തോട് ചെയ്തത് കെട്ടടക്കാത്ത ക്രൂരത. മാത്രമല്ല മൃതദേഹം കഷണങ്ങളാക്കി കത്തിക്കുകയും ചെയ്തു. ഈ കൊടും ക്രൂരതകൾ ചെയ്ത യുവാവ് ഒടുവിൽ പോലീസ് പിടിയിലായി. 2011ലായിരുന്നു രവീന്ദറും ഊർമ്മിളയും വിവാഹിതരാകുന്നത്. ഇരുവർക്കും ഏഴും പതിനൊന്നും വയസ്സുള്ള രണ്ടുപെൺമക്കളുണ്ട്. 27കാരിയായ ഊർമിളയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവ് രവീന്ദ്ര കുമാർ (35) ആണ് അറസ്റ്റിലായത്. ഭാര്യ വീണ്ടും പെൺകുട്ടിക്ക് ജന്മം കൊടുക്കുമോ എന്ന സംശയമാണ് ഭാര്യയുടെ കൊലപാതകത്തിൽ ചെന്നെത്തിച്ചത്. പ്രതി ചോദ്യം ചെയ്യലിൽ പൊലീസിന് നൽകിയ മൊഴി ഇങ്ങനെയാണ് . ജനുവരി നാലിനാണ് ഈ സംഭവം നടന്നത്. കേസിലെ ഏക ദൃക്സാക്ഷി ദമ്പതികളുടെ മൂത്ത മകൾ ഊർമിളയാണ്. വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴായിരുന്നു കൊലപാതകവിവരം പുറത്തറിയുന്നത്.
തുടർന്ന് പത്താം തീയതി ഊർമിളയുടെ സഹോദരിയും പിതാവും ചേർന്ന് സ്റ്റേഷനിലെത്തുകയും ചെയ്‌തു. രവീന്ദ്ര കുമാറിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ രവീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . ഇയാളുടെ പക്കൽനിന്നും പിടികൂടിയ ചാരം ഡി എൻഎ പരിശോധനയ്ക്കായി ലക്നൗവിലുള്ള ഫൊറൻസിസ് സയൻസ് ലാബിലേക്ക് അയച്ചതായി ദീഹ് സർക്കിൾ ഓഫീസർ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് അറിയിക്കുകയും ചെയ്തു . വളരെ മൃഗീയമായിട്ടായിരുന്നു ഊർമിളയെ പ്രതി കൊലപ്പെടുത്തിയത്. കുടുംബത്തിൽ ആൺക്കുഞ്ഞ് പിറക്കണമെന്നായിരുന്നു രവീന്ദ്രയുടെ ആഗ്രഹം. എന്നാൽ, ഭാര്യ വീണ്ടും നൽകാൻ പോകുന്നത് പെൺകുഞ്ഞിന് തന്നെയാണ് എന്ന സംശയം കൊണ്ടാണ് രവീന്ദർ, ഊർമിളയെ കൊല്ലാൻ തീരുമാനിച്ചത് . സംഭവം നടന്ന ദിവസം രാത്രി രവീന്ദർ, ഊർമിളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു . തുടർന്ന് മൃതദേഹം കഷണങ്ങളാക്കി തൊട്ടടുത്തുള്ള ഫ്ലോർ മില്ലിലെ മെഷീനിൽ അരച്ചെടുക്കുകയും ചെയ്‌തു .
അതിനുശേഷം ആളൊഴിഞ്ഞ പറമ്പിലെത്തി മൃതദേഹം കത്തിക്കുകയും ചാരം ബാഗിലാക്കി വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിക്കുകയും ചെയ്തു. അവിടെയും തീർന്നില്ല കൊലപാതകത്തിന് ശേഷം ഊർമിളയെ കാണാനില്ലെന്ന് കാണിച്ച് പ്രതി പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും ചെയ്‌തു . രവീന്ദറിന്റെ പിതാവിനും സഹോദരങ്ങൾക്കും ഊർമിളയുടെ കൊലപാതകത്തിൽ പങ്കുണ്ട് എന്ന് തെളിഞ്ഞു . ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുകയുണ്ടായി . പെൺകുട്ടികളുടെ പിറവി ഒരു ബാധ്യതയായി കാണുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നതിന് ഉദാഹരണമാണ് ഈ സംഭവം. വീണ്ടും ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകുമോ എൻ ഭയമാണ് അയാളെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചത്. അതി ക്രൂരമായ കൊലപാതകമാണ് ഇതെന്ന് പറയാതെ വയ്യ. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരും കൊലയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്ത് വന്നത്. ആ ആരും കൊല രാജ്യത്തെ തന്നെ നടുക്കുന്നു.
https://www.facebook.com/Malayalivartha























