നിർഭയ കേസ് പ്രതി പവൻ ഗുപ്‌തക്കും തൂക്ക് കയർ തന്നെ ..സംഭവം നടക്കുമ്പോൾ പ്രതിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ല എന്ന് കാട്ടിയാണ് പവൻ ഗുപ്ത ഹർജി നൽകിയിരുന്നത് .അഡ്വ എപി സിങാണ് പവന്‍ ഗുപ്‌തയ്ക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്.കേസ് അനന്തമായി നീട്ടാനാവില്ലെന്ന് സുപ്രീംകോടതി
നിർഭയ കേസ് പ്രതി പവൻ ഗുപ്‌തക്കും തൂക്ക് കയർ തന്നെ ..സംഭവം നടക്കുമ്പോൾ പ്രതിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ല എന്ന് കാട്ടിയാണ് പവൻ ഗുപ്ത ഹർജി നൽകിയിരുന്നത് .അഡ്വ എപി സിങാണ് പവന്‍ ഗുപ്‌തയ്ക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്.കേസ് അനന്തമായി നീട്ടാനാവില്ലെന്ന് സുപ്രീംകോടതി
ജസ്‌റ്റീസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചു ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളി
പവന്‍റെ പ്രായം കണക്കാക്കിയത് ജനന സർട്ടിഫിക്കേറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗികരിക്കുകയായിരുന്നു. പവൻ ഉൾപ്പെടെയുള്ള കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പുനഃപരിശോധന ഹർജി പരിഗണിച്ച കോടതി കേസ് അനന്തമായി നീട്ടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിർഭയ കൊല്ലപ്പെടുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ല എന്ന പ്രതിയുടെ പ്രധാന വാദം തള്ളിയാണ് വിധി പറഞ്ഞത് .
കേസിൽ നീതിപൂർവമായ വിചാരണം നടന്നിട്ടില്ല. നടന്നത് മാധ്യമ വിചാരണ മാത്രമാണ്. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഡൽഹി പോലീസ് മറച്ചുവെച്ചു. ഇതിനാൽ ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണം. പ്രായത്തിൻ്റെ കാര്യത്തിൽ വിചാരണക്കോടതി തിടുക്കപ്പെട്ട് വിധി പ്രസ്‌താവിച്ചെന്നും പവൻ ഗുപ്‌തയുടെ അഭിഭാഷകൻ അഡ്വ എപി സിങ് കോടതിയിൽ വ്യക്തമാക്കി.
എന്നാൽ രൂക്ഷമായ മറുപടിയാണ് കോടതി നൽകിയത്. ഹൈക്കോടതി പരിഗണിച്ച കാര്യങ്ങൾ വീണ്ടും കേൾക്കേണ്ടെന്ന് വ്യക്തമാക്കിയ കോടതി കേസ് നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും വ്യക്തമാക്കി
https://www.facebook.com/Malayalivartha