മമത ക്രൂര ഹൃദയ'; പാകിസ്താനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇടംകൊടുത്താല്‍ ഇന്ത്യയില്‍ കല്ലേറുകാര്‍ ഉണ്ടാകും; വിവാദ പരാമര്‍ശ ങ്ങളുമായി ബി.ജെ.പി എം.എല്‍.എ

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതി രെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ. സുരേന്ദ്ര സിങ്. മമത ബാനര്‍ജി ഒരു ‘ക്രൂര ഹൃദയ’ ആയ സ്ത്രീ ആണെന്നാണ് സുരേന്ദ്ര സിങ് പറഞ്ഞത്.
നിയമ വിരുദ്ധമായി കുടിയേറി പാര്‍ക്കാന്‍ മുസ്‌ലിം കുടിയേറ്റക്കാരെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചാല്‍ കശ്മീരിലെപ്പോലെ എല്ലായിടത്തും കല്ലേറുകാര്‍ ഉണ്ടാകുമെന്നും സുരേന്ദ്രര്‍സിങ് പറഞ്ഞു.
” അവരൊരു ക്രൂര ഹൃദയായ സ്ത്രീ ആണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. ബംഗ്ലാദേശികള്‍ക്കും പാകിസ്താനികള്‍ക്കും തങ്ങാന്‍ ഇടം നല്‍കിയാല്‍ ജമ്മു-കശ്മീരിലെപ്പോലെ ഇന്ത്യയില്‍ എല്ലായിടത്തും കല്ലേറുകാരുണ്ടാകും” സുരേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച സുരേന്ദ്ര സിംങ് മമതയെ പിശാചുമായി താരതമ്യം ചെയ്തിരുന്നു. മമത ബംഗാളിലെ ജനങ്ങള്‍ക്കൊപ്പമല്ലെന്നും ബംഗ്ലാദേശിലെ പിശാചുകള്‍ക്കൊപ്പമാണെന്നുമാണ് സിംങ് പറഞ്ഞിരുന്നത്..ഇത് ആദ്യമായല്ല മമത ഇത്രയും ക്രൂരമായ വിമര്ശനത്തിന് വിധേയയാകുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നവർക്ക് ഒരുകോടി രൂപ വാഗ്‌ദാനം. തൃണമൂല്‍ കോണ്‍ഗ്രസ് എം പി അപരൂപ പോഡറിനു മുൻപ് കത്ത് ലഭിച്ചിരുന്നു.. ജിഹാദി, പിശാച് എന്നിങ്ങനെയാണ് മമതയെ കത്തിൽ സംബോധന ചെയ്യുന്നത്. മമതയുടെ ചിത്രം പിശാചിന്റെ രൂപത്തിൽ മോർഫ് ചെയ്ത് കത്തിൽ ഉൾക്കൊള്ളിച്ചിരുന്നു..
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നവർക്ക് ഒരുകോടി രൂപ വാഗ്‌ദാനം. തൃണമൂല്‍ കോണ്‍ഗ്രസ് എം പി അപരൂപ പോഡറിനാണ് കത്ത് ലഭിച്ചത്. ജിഹാദി, പിശാച് എന്നിങ്ങനെയാണ് മമതയെ കത്തിൽ സംബോധന ചെയ്യുന്നത്. മമതയുടെ ചിത്രം പിശാചിന്റെ രൂപത്തിൽ മോർഫ് ചെയ്ത് കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അതിനിടെ പൗരത്വ ഭേദഗതി നിയമം പാകിസ്താനും പാസാക്കണമെന്ന പ്രസ്താവനയുമായി ബിജെപി എംഎല്‍എ വിക്രം സൈനി.രംഗത്തെത്തി . പാകിസ്താന്‍ ഈ നിയമം നടപ്പിലാക്കി ഇന്ത്യയില്‍ ‘പീഡിപ്പിക്കപ്പെടുന്ന’ മുസ്ലിംകളെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോകണമെന്നായിരുന്നു വിക്രം സൈനിയുടെ അഭിപ്രായം.
ഉത്തര്‍പ്രദേശിലെ ഖത്തൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് വിക്രം സൈനി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിക്രം സൈനി വിവാദ പ്രസ്താവന നടത്തിയത്. ഇതുപോലുള്ള ഒരു നിയമം പാകിസ്താനും കൊണ്ടുവരിക. എന്നിട്ട് ഇവിടെ ജീവിക്കുന്ന, ദുരിതമനുഭവിക്കുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനില്‍ പൗരത്വം നല്‍കണമെന്നായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.
ഇന്ത്യയും പാകിസ്താനും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കൈമാറണമെന്നും വിക്രം സൈനി പറഞ്ഞു. സംഭവം വിവാദമായതോടെ നിരവധി പേരാണ് നേതാവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























