ആ ലക്ഷ്യത്തില്‍ പ്രധാനമന്ത്രിയും; പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു; ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത് ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്കൾ
പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു. ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്കളാണ് ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് 80 മുസ്ലിം നേതാക്കള്‍ ബിജെപി വിട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ഇന്‍ഡോര്‍, മോ, കാര്‍ഗോണ്‍, ദേവസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പൌരത്വ നിയമം, ദേശീയ പൌരത്വ രജിസ്റ്റര്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ഒരു നേതാവും രാജിവെച്ചിരുന്നു. ബിജെപി ഹിന്ദു- മുസ്ലിം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് സമ്പദ് വ്യവസ്ഥയിലും തൊഴിലില്ലായ്മയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് രാജിവെച്ച നേതാക്കള്‍ ബിജെപിക്ക് മുമ്പാകെ വെച്ചിട്ടുള്ള നിര്‍ദേശം. മുത്തലാഖ്, രാമക്ഷേത്രം- ബാബറി മസ്ജിദ്, ആര്‍ട്ടിക്കിള്‍ 370, എന്നീ വിവാദ പ്രശ്‌നങ്ങളുമായി സമുദായത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ലെന്നാണ് ബിജെപിയുടെ ഇന്‍ഡോര്‍ യൂണിറ്റ് ന്യൂനപക്ഷ സെല്‍ ജനറല്‍ സെക്രട്ടറി വസീം ഇഖ്ബാല്‍ ഖാന്‍ വ്യക്തമാക്കി.പൌരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നീ വിഷയങ്ങള്‍ 85 ശതമാനത്തോളം വരുന്ന ജനങ്ങളുടെ വിദ്വേഷം വളര്‍ത്തുന്നതിന് വേണ്ടിയാണ്. രാജ്യത്തെ 31 ശതമാനത്തോളം വരുന്ന നിരകക്ഷരായ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പൌരത്വ രേഖകള്‍ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ന്യൂനപക്ഷ സെല്ലില്‍ നിന്നുള്ള അംഗങ്ങള്‍ വിരമിച്ച സംഭവത്തില്‍ ബിജെപിയുടെ പ്രതികരണം ഇങ്ങനെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൌരത്വ ഭേദഗതി നിയമം, ദേശീയ പൌരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സെല്ലില്‍ നിന്നുള്ള രാജിയെന്നാണ് ബിജെപി ജില്ലാ ന്യൂനപക്ഷ സെല്‍ തലവന്‍ മന്‍സൂര്‍ അഹമ്മദിന്റെ പ്രതികരണം. ഒരു ന്യൂനപക്ഷ സെല്‍ ഭാരവാഹി മാത്രമാണ് രാജിവെച്ചിട്ടുള്ളതെന്നും മന്‍സൂര്‍ ചൂണ്ടിക്കാണിക്കുന്നു. ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങളുടെ രാജിയെക്കുറിച്ച് അറിയില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വം അവരോട് വ്യക്തിഗതമായി സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബറിലാണ് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ മുസ്ലിങ്ങളെ ഒഴിവാക്കിക്കൊണ്ട് മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൌരത്വ നല്‍കുന്നത് വിവേചനമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha