രാജ്യത്തെ മികച്ച മുഖ്യമന്ത്രി; രണ്ടാമതും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ
രണ്ടാമതും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ. ഏഴ് ബിജെപി മുഖ്യമന്ത്രിമാര്‍ക്കിടയില്‍ മുമ്പിലെത്തിയത് ആദിത്യനാഥ് മാത്രമാണ്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിലാണ് ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ഇത് രണ്ടാം തവണയാണ് മികച്ച മുഖ്യമന്ത്രിയായി ആദിത്യനാഥിനെ തിരഞ്ഞെടുക്കുന്നത്. പത്തൊന്‍പത് സംസ്ഥാനങ്ങളിലായി 12141 പേരില്‍ നിന്നും നേരിട്ടാണ് സര്‍വേയ്ക്കായി വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ പതിനെട്ട് ശതമാനം പേരും ആദിത്യനാഥിന്റെ പേരാണ് മികച്ച മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിലെ ഭരണത്തിനിടയില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ആദിത്യനാഥ് കാണിച്ച സാമര്‍ത്ഥ്യവും,സംസ്ഥാനത്തെ അക്രമപ്രവര്‍ത്തനങ്ങളെ നേരിട്ടതുമെല്ലാം ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാവാന്‍ കാരണമായിട്ടുണ്ട്. സര്‍വേയില്‍ പതിനൊന്ന് ശതമാനം വോട്ടുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രണ്ടാമതെത്തി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ലഭിച്ചത് 10 ശതമാനം വോട്ടാണ്. 12141 പേരില്‍ നടത്തിയ നേരിട്ടുള്ള അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 67 ശതമാനം പേര്‍ ഗ്രാമീണ മേഖലയില്‍ നിന്നും 33 പേര്‍ നഗരങ്ങളില്‍ നിന്നും സര്‍വ്വെയില്‍ പങ്കെടുത്തു. 19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമാണ് സെന്‍സസ് നടത്തിയത്.
മികച്ച മുഖ്യമന്ത്രി തിരഞ്ഞെടുത്തതിനൊപ്പം തന്നെ രാജ്യം ഭരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെയാണ് ജനം തിരഞ്ഞെടുത്തത്. മുപ്പത്തി നാല് ശതമാനം പേരാണ് മോദിക്ക് പിന്തുണ നല്‍കിയത്. അതേ സമയം 16 ശതമാനം പേര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു മികച്ചതെന്ന് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha