ഏഴ് കുട്ടികളുടെ അമ്മയും ഏഴ് കുട്ടികളുടെ അമ്മൂമ്മയുമായ അറുപതുകാരിയെ പ്രണയിച്ച് ഇരുപത്തിരണ്ടുകാരൻ; ഒടുവിൽ പ്രദേശത്തെ സമാധാനം നഷ്ട്ടപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്

അറുപതു കാരിയുടെയും ഇരുപത്തിരണ്ടുകാരന്റെയും പ്രണയം കലാശിച്ചത് പോലീസ് കേസിൽ. ഇവരുടെ പ്രണയത്തിൽ പുലിവാല് പിടിച്ചത് ഉത്തർ പ്രദേശ് പോലീസും. ഉത്തർപ്രദേശിലെ ആഗ്രയിലെ പ്രകാശ് നഗറിലാണ് സംഭവം നടന്നത്. സ്ത്രീയുടെ ഭർത്താവും മകനും പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നൽകിയതോടെയാണ് നാടകീയ സംഭവങ്ങൾ പുറത്തുവരുന്നത്. ഇരുവരുടെയും പ്രണയത്തിന്റെ പേരിൽ പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് 22–കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഇപ്പോൾ.
സ്ത്രീയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവും കുടുംബസമേതം എത്തുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സ്റ്റേഷനിൽ വച്ച് സംഘര്‍ഷമുണ്ടായി . ഏഴ് കുട്ടികളുടെ അമ്മയും ഏഴ് കുട്ടികളുടെ അമ്മൂമ്മയുമാണ് സ്ത്രീയും യുവാവും വിവാഹിതരാകാൻ താല്പര്യപ്പെടുന്നുവെന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെ രണ്ടു പേരുടെയും വീട്ടുകാർ ഇവര്‍ക്കെതിരെ തിരിയുകയും ഇവരുടെ വിവാഹം സമ്മതിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൊലീസുകാരും കമിതാക്കളോട് മനസ്സ് മാറ്റാൻ ആവശ്യപ്പെട്ടു എങ്കിലും അവർ വകവച്ചില്ല. അതിനു ശേഷം രണ്ടുപേരെയും കുടുംബത്തോടൊപ്പം പോലീസ് പറഞ്ഞു വിടുകയായിരുന്നു. ഇതിനുശേഷം ആണ് പ്രദേശത്തെ സമാധാനം നശിപ്പിച്ചതിന്റെ പേരിൽ യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
https://www.facebook.com/Malayalivartha


























