സ്വര്‍ണത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിൽ കേന്ദ്രം; പ്രഖ്യാപനം അടുത്ത കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കുമെന്ന് സൂചന
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന് ഇ വേ ബിൽ ഏർപ്പെടുത്താന്‍ നീക്കമുള്ളതായി റിപ്പോർട്ടുകൾ. വൻകിട കോർപ്പറേറ്റുകള്‍ ഇ വേ ബില്ലിന് അനുകൂലമായി കേന്ദ്രത്തെ സമീപിച്ചതായാണ് സൂചന.
എന്നാൽ ഈ ബില്ലിനെതിരെ ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ .എസ്. അബ്ദുൽ നാസർ രംഗത്തെത്തി. ഒട്ടേറെ സ്വർണ്ണാഭരണ നിർമ്മാതാക്കൾ (പണിക്കാർ) ഈ മേഖലയിൽ പരമ്പരാഗതമായി പണിയെടുക്കുന്നുണ്ട്. ഇവർ ആഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികളിൽ കൊടുക്കുന്ന സംവിധാനമാണ് ഇപ്പോഴും പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. ഇ വേ ബിൽ ധൃതി പിടിച്ചു നടപ്പാക്കിയാൽ ഇവരുടെ പണി നഷ്ടപ്പെടുമെന്ന് മാത്രമല്ല വലിയ പ്രതിസന്ധി സ്വർണ വ്യവസായ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ആരോപിക്കുന്നു.
വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധികളും കാരണം 30 ശതമാനത്തോളം വ്യാപാര നഷ്ട്ടം ജ്വല്ലറി വ്യവസായത്തിൽ സംഭവിക്കുന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്വർണ്ണം ഗ്രാമിന് 3,750 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 30,000 രൂപയും. ജനുവരി 24 ന് ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമായിരുന്നു നിരക്ക് രേഖപ്പെടുത്തിയത്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്.
https://www.facebook.com/Malayalivartha