ഭർത്താവ് ജോലിയ്ക്ക് പോയ തക്കം നോക്കി കാമുകനൊപ്പം മുങ്ങാൻ കുഞ്ഞിനെ ഒളിപ്പിച്ചത് കട്ടിലിലെ അറയില്‍.... വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
നാടിനെ ഞെട്ടിച്ച്കൊണ്ടാണ് ഒരു ഒളിച്ചോട്ട കഥ പുറത്ത് വരുന്നത്. കുട്ടികളെ ഉപേക്ഷിച്ച് കൊണ്ട് സ്വന്തം സുഖം തേടി പോവുന്നവരുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി എത്താറുണ്ട്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കാമുകനൊപ്പം പോവാന്‍ പിഞ്ചുകുഞ്ഞിനെ അമ്മ കട്ടിലിലെ അറയില്‍ അടച്ചു, ഒടുവില്‍ ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ഛത്തീസ്ഗറിലാണ് മനുഷ്യമനസ്സാക്ഷിയെ നടക്കിയ സംഭവം അരങ്ങേറിയത്. ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് ദശ്രത് മനസ്സിലാക്കുന്നത്. ആദ്യം ഭാര്യ വീട്ടില്‍ പോയതായിരിക്കുമെന്ന് കരുതി. പിന്നീട് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മകനെ കട്ടിലിലെ അറയില്‍ അടച്ച വിവരം പറയുന്നത്. കുട്ടിയുടെ വായില്‍ ഗ്ലോവ്സ് തിരുകിയിരുന്നതായി പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതായി സെക്ടര്‍ 34 പോലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha