മക്കളുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് ഒളിച്ചോടിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
വിവാഹത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ പ്രതിശ്രുത വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയ സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇവർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗുജറാത്ത് സ്വദേശികളായ ഹിമത്ത് പട്ടേലും ശോഭ്നയും ആണ് തങ്ങളുടെ മക്കളുടെ വിവാഹത്തിന് ആഴ്ചകൾക്ക് മുൻപ് ഒളിച്ചോടിയത്. നാടുവിട്ട ഇരുവരും ഒരാഴ്ചയ്ക്ക് ശേഷമാണ് തിരികെ നാട്ടിലെത്തുന്നത്. ഫെബ്രുവരിയിലായിരുന്നു ഇവരുടെ മക്കളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് വരന്റെ പിതാവും വധുവിന്റെ അമ്മയും ചേർന്ന് ഒളിച്ചോടുന്നത്.
തിരികെയെത്തിയ ശോഭ്നയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല.ഇതേതുടർന്ന് ശോഭ്നയുടെ പിതാവ് ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഹിമ്മത്ത് പട്ടേലും സ്റ്റേഷനിൽ എത്തി. തുടര്‍ന്നാണ് ഇരുവരും നാടുവിടാനുണ്ടായ സാഹചര്യം വ്യക്തമാകുന്നത്. ഗുജറാത്തിലെ സൂറത്തിലെ കട്ടർഗാമില് അയല്‍വാസികളായിരുന്നു ഹിമ്മത്ത് പട്ടേലും ശോഭ്നയും. ഇവർ ചെറുപ്പത്തിൽ പരസ്പരം പ്രണയിച്ചിരുന്നു. എന്നാൽ ഇവർക്ക് വിവാഹം കഴിക്കാൻ സാധിച്ചില്ല. മറ്റൊരാളുമായി വിവാഹം കഴിഞ്ഞതോടെ ശോഭ്ന നവ്സരിയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മക്കളുടെ വിവാഹം നിശ്ചയിച്ചതോടെ നാൽപത്തിയാറുകാരിയായ ശോഭ്നയും ഹിമ്മത്ത് പട്ടേലും തമ്മിലുണ്ടായിരുന്ന പ്രണയം വീണ്ടും തളിർക്കുകയും ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha