ആറാം ക്ലാസ്സുക്കാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തി; മരണകാരണമായത് നെഞ്ചിൽ കയറിയിരുനുള്ള മർദ്ദനം; തർക്കം പേരയ്ക്കയുടെ പേരിൽ
പേരയ്ക്ക് വാങ്ങി തരാത്തതിനെ തുടർന്ന് ആറാം ക്ലാസ്സുകാരനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച് കൊന്നു. ഉത്തർപ്രദേശിലെ ലാഖിംപൂർ ജില്ലയിലെ അമിർനഗർ ഗ്രാമത്തിലുള്ള സർക്കാർ സ്കൂളിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പതിനൊന്നു വയസ്സുകാരനായ ഫർമീൻ ഖുറേശിയായിരുന്നു മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.ശനിയാഴ്ചയായിരുന്നു വിദ്യാർഥികൾ തമ്മിൽ വഴക്കു തുടങ്ങിയത്. ആ ദിവസം തന്നെ സ്കൂൾ ഇന്റർവെൽ സമയത്ത് പേരയ്ക്ക വാങ്ങാനായി പുറത്തുള്ള കടയിലേക്ക് പോകുകയായിരുന്നു ഫർമീൻ. എന്നാൽ ഇതിനിടയിൽ പേരയ്ക്ക് വാങ്ങിച്ച് തരുവാൻ സഹപാഠികൾ ഫർമീനിനോട് ആവശ്യപ്പെടുകയായിരുന്നു . പക്ഷേ വിദ്യാർഥികളുടെ ആവശ്യം ഫർമീൻ കേട്ടില്ല . ഇതിൽ ദേഷ്യം വന്ന വിദ്യാർഥികൾ ഫർമീനുമായി സംഘർഷം തുടങ്ങി.
മാത്രമായി തിങ്കളാഴ്ച രാവിലെ കസിനൊപ്പം സ്കൂളിലെത്തിയ ഫർമീനിനെ മൂന്ന് പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. വിദ്യാർഥികൾ ചേർന്ന് ഫർമീനിനെ മർദ്ദിക്കുന്നതു കണ്ട ജീവനക്കാർ മൂന്ന് പേരെയും മാറ്റുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ വിദ്യാർഥികളുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഫർമീനിനെ ആശുപത്രിയിൽ എത്തിച്ചു. മരണം സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിക്കുകയും ചെയ്തു.
വിദ്യാർഥികളിൽ ഒരാൾ ഫർമീനിന്റെ നെഞ്ചിൽ കയറിയിരുന്നായിരുന്നു മർദ്ദിച്ചത്. ഇതാണ് മരണകാരണമായത് . പിതാവ് സൈമൂർ പറഞ്ഞു. സ്കൂൾ അധ്യാപകർ നിൽക്കെവെയായിരുന്നു വിദ്യാർഥികൾ തമ്മിൽ തല്ലുകൂടിയത്. ഫർമീനിന്റെ കൂടെയുണ്ടായിരുന്ന മരുകമകൻ ഇത് പറഞ്ഞു. ഫർമീനിന്റെ പിതാവിന്റെ പരാതിയിൽ 15 വയസ്സുകാരായ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ , കൊല്ലാൻ വേണ്ടിയല്ല ഫർമീനിനെ തങ്ങൾ മർദ്ദിച്ചതെന്ന് വിദ്യാർഥികൾ പൊലീസിനോട് പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha