അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. 'സുന്ദരി വലയം' എന്നും ഇതിനു പേരുണ്ട് ...ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആകും . മരുന്ന് കഴിച്ചവർക്കെല്ലാം പിന്നെ നിത്യാനന്ദയോട് അടങ്ങാത്ത പ്രണയമാണ് . ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. . പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്
അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. 'സുന്ദരി വലയം' എന്നും ഇതിനു പേരുണ്ട് ...ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആകും . മരുന്ന് കഴിച്ചവർക്കെല്ലാം പിന്നെ നിത്യാനന്ദയോട് അടങ്ങാത്ത പ്രണയമാണ് . ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. . പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്
രാജ്യം വിട്ടുപോയിയെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായെത്തിയിരിക്കുന്നത് ഒരുകാലത്ത് നിത്യനടയുടെ പ്രിയ ശിഷ്യനായിരുന്ന വിജയകുമാര്‍ ആണ് ...ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദ എന്ന് തുറന്നു പറയുന്ന വിജയകുമാർ കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിൽ പറയുന്നത് ആശ്രമത്തിൽ നടന്നിരുന്ന കേട്ടാലറക്കുന്ന വൃത്തികേടുകളുടെ കഥയാണ്
നിത്യാനന്ദ രാജ്യം വിട്ടുപോയിയെന്നാണ് അവകാശപ്പെടുന്നത്എങ്കിലും ഫേസ്ബുക്ക്, വാട്ട്‍സ്ആപ്പ് ഗ്രൂപ്പുകളിള്‍ ആൾദൈവം സജീവമാണ്. എന്നാൽ ആശ്രമത്തിൽ തന്നെയുള്ള നിലവാറക്കുള്ളിൽ ഇപ്പോഴും നിത്യാനന്ദ ഉണ്ടെന്നു വിശ്വസിക്കുന്നവരും കുറവല്ല ..അങ്ങനെയെങ്കിൽ തിരച്ചില്‍ നടത്തുന്നവര്‍ക്ക് ആശ്രമത്തില്‍ വേണ്ട രീതിയില്‍ ഒന്ന് അന്വേഷിച്ചാല്‍ നിത്യാനന്ദയെ കിട്ടുമെന്നും വിജയകുമാര്‍ പറയുന്നു.
നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്‍റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളില്‍ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. പത്തുവര്‍ഷം താന്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നു.... അന്ന് തന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തി..അയാൾക്കൊപ്പം എന്തിനും കൂട്ടായി നിന്നു .. നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍ക്കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്
അല്‍പസമയം സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാന്‍ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. താനും ഇത്തരം നിത്യാനന്ദയുടെ സംസാരങ്ങളില്‍ വിശ്വസിച്ചാണ് ആശ്രമത്തില്‍ ചേരുന്നത്. ചെയ്യുന്ന തെറ്റുകള്‍ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ നിത്യാനന്ദയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും വിജയകുമാര്‍ പറയുന്നു.
വിദ്യാഭ്യാസമുള്ള സുന്ദരികളായ പെണ്‍കുട്ടികളെയാണ് നിത്യാനന്ദ എന്നും തനിക്ക് ചുറ്റും നിർത്തുന്നത് . ഇവരെ മുന്‍നിര്‍ത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് പോവുന്നത്. തന്ത്രപരമായ മാര്‍ക്കറ്റിംഗ് രീതിയാണ് നിത്യാനന്ദയുടേത്. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്. ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തുന്നുണ്ട്. ഇതാണ് ആശ്രമ ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്
ഇതിന് പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തില്‍ നാല് ആശ്രമങ്ങള്‍ പിടിച്ചെടുക്കാനുള്ള മുഴുവന്‍ ഒത്താശകളും താൻ ചെയ്തിട്ടുണ്ടെന്നു വിജയകുമാര്‍ പറയുന്നു
മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു താനുണ്ടായിരന്നത്. മൂവായിരത്തോളം അംഗങ്ങൾ അവിടെയുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെയുള്ളത് കുട്ടികളാണ്. ഇവരിൽ പലരും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാര്‍ പറയുന്നു.
അവിടെയുള്ള സത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. നിത്യനന്ദ പീഡിപ്പിച്ചു എന്ന് പരാതി പറയുന്ന സ്ത്രീകളെക്കാൾ എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് പരാതിപ്പെടുന്നവരാണ് ഏറെയും
അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആകും . മരുന്ന് കഴിച്ചവർക്കെല്ലാം നിത്യാനന്ദയോട് അടങ്ങാത്ത പ്രണയവുമാണ് . ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. .
രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെ ചെറുപ്പക്കാരികളായ നിരവധിപ്പേരാണ് ആശ്രമത്തിലെത്താന്‍ തുടങ്ങിയത്.
2015 മുതൽ താന്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തരത്തിൽ എന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാൻ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുന്ന അവസ്ഥയായി. ഒടുവിൽ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാര്‍ പറഞ്ഞു.
സന്താന ഭാഗ്യമില്ലാതിരുന്ന സ്ത്രീക്ക് പൈനാപ്പിൾ ആശീർവദിച്ച് നൽകിയതിനെ തുടർന്ന് ഗർഭം ഉണ്ടായെന്നും അതിനെ തുടർന്നാണ് താൻ പ്രശസ്തനായത് എന്നുമാണ് നിത്യാനന്ദതന്നെ പറഞ്ഞിട്ടുള്ളത്
സുന്ദരിമാര്‍ എപ്പോഴും ഒപ്പം വേണമെന്നുള്ളത് ഇയാളുടെ നിര്‍ബന്ധമായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണ് അയാളുടെ ബിസിനസ് വിജയത്തിന്റെ തന്ത്രം എന്നുമാണ് വിജയകുമാർ കലൈഞ്ജര്‍ ടിവിക്ക് കൊടുത്ത അഭിമുഖത്തിൽ പറയുന്നത് .
https://www.facebook.com/Malayalivartha