സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി മധുവെന്ന ബസ് കണ്ടക്ടർ; തുണച്ചത് എട്ട് മണിക്കൂർ കണ്ടക്ടർ ജോലിയും അഞ്ച് മണിക്കൂർ പഠനവും
കഠിനാധ്വാനവും ആത്മാർത്ഥതയും വിജയത്തിലേക്ക് നയിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് മധു എന്ന ചെറുപ്പക്കാരൻ. ഒന്നിനും സമയം തികയുന്നില്ല എന്ന് പരാതിപ്പെടുന്ന യുവ തലമുറയക്ക് മാതൃകയാണ് മധുയെന്ന ഈ ചെറുപ്പക്കാരൻ. തന്റെ കുടുംബത്തിനായി ജോലി ചെയ്യുന്നതിനിടയിലും തന്റെ സ്വപ്നം കൈവിടാതെ കഠിനാധ്വാനം ചെയ്‌ത് സ്വന്തമാക്കിയത് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷയായ സിവിൽ സർവീസ് ആണ്. കുടുംബത്തിന്റെ ഭാരം തന്റെ ചുമലിലേറ്റിയ യുവാവ് ബസ് കണ്ടക്ക്ടറായി ജോലി ചെയ്താണ് തന്റെ സ്വപ്നവും നേടിയെടുത്തത്.
ബെംഗളൂരു സ്വദേശിയായ 29 കാരനായ മധുവാണ് തന്റെ കഷ്ടപാടുകൾക്കിടയിലും സ്വപ്നം യാഥാർഥ്യമാക്കിയത്. യുപിഎസി നേടാന്‍ ദിവസവും അഞ്ച് മണിക്കൂറാണ് മധു പഠനത്തിനായി മാറ്റിവെച്ചത്. ജൂണിൽ പ്രിലിമിനറി പരീക്ഷയെന്ന കടമ്പ കടന്നു . ജനുവരിയില്‍ മെയിന്‍ പരീക്ഷയും മധു പാസായി. ഫലം വന്നപ്പോള്‍ തന്‍റെ പേരും പട്ടികയില്‍ കണ്ട മധുവിന് സന്തോഷം അടക്കാനായില്ല. തന്റെ കുടുംബത്തിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ ഒരേ ഒരു വ്യക്തി താനെണെന്നും മധു വെളിപ്പെടുത്തുന്നു. എട്ട് മണിക്കൂര്‍ കണ്ടക്ടറായി ജോലി ചെയ്തതിന് ശേഷമാണ് ബാക്കിയുള്ള 5 മണിക്കൂര്‍ മധു പഠനത്തിനായി മാറ്റിവെച്ചത്. അഭിമുഖം കൂടി വിജയിച്ചാല്‍ കണ്ടക്ടര്‍ ജോലി ഉപേക്ഷിച്ച് ഐഎഎസ് ഓഫീസര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് മധു ഇപ്പോൾ.
''ജീവിതത്തില്‍ വലുതായി എന്തെങ്കിലും നേടണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു . കുടുംബത്തിന് വേണ്ടി വേണ്ടി പുലര്‍ച്ചെ തന്നെ ജോലി ആരംഭിക്കും. എന്നാല്‍ അതെന്‍റെ പഠനം മുടക്കിയില്ല . നീതി, രാഷ്ട്രതന്ത്രം, ഗണിതം, ശാസ്ത്രം എന്നിവയായിരുന്നു എന്‍റെ വിഷയം. എല്ലാ ദിവസവും ജോലിക്ക് മുമ്പും ശേഷവും പഠനത്തിൽ ഏർപ്പെട്ടു. രാവിലെ 4 മണിക്ക് എഴുന്നേറ്റ് , ജോലിക്ക് പോകുംമുമ്പ് പഠിക്കാനുള്ളത് പഠിച്ച് തീര്‍ക്കും'' മധു വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha