6 വർഷമായി മൃതദേഹം ഫ്രിഡ്ജിൽ.. ആൾ ദൈവത്തിന്റെ അത്ഭുതം കാത്ത് അനുയായികൾ... മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയും
ഇന്ന് ദൈവത്തിനേക്കാൾ വിശ്വാസികളുടെ മനസ്സിൽ കുടികൊള്ളുന്നത് ആൾ ദൈവങ്ങളാണ്. ഈശ്വരൻ ഭൂമിയിലേക്കയച്ച ഇടനിലക്കാർ ആയാണ് ഇത്തരക്കാരെ പലരും കരുതുന്നത്. ദൈവത്തിന്റെ കടാക്ഷവും അനുഗ്രഹവും നേടിയെടുക്കാൻ ഇത്തരക്കാർ സഹായിക്കുമെന്ന വിശ്വാസം ആണ് ആൾ ദൈവങ്ങളെ സൃഷ്ടിക്കുന്നതും അവരുടെ വളർച്ചക്ക് സഹായിക്കുന്നതും . ലോകത്തെമ്പാടും അനവധി ആൾ ദൈവങ്ങളും അവരുടെ അനുയായികളും ഉണ്ട്. നമ്മുടെ രാജ്യത്തും ഇത്തരക്കാർ നിരവധിയാണ്. ഇവരുടെ അനുഗ്രഹം നേടാൻ വിദേശത്തു നിന്ന് പോലും ആളുകൾ എത്തുന്നു. ഇവരുടെ അത്ഭുത പ്രവർത്തികളും അനുഗ്രഹങ്ങളും ഒക്കെ വളരെ പ്രചാരവും നേടാറുണ്ട്. എന്നാൽ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇത്തരമൊരു ആൾ ദൈവത്തെ സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്നത്. സമാധിയിലായ തങ്ങളുടെ 'കാണപ്പെട്ട' ദൈവത്തെ ആറ് വർഷമായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ് അനുയായികൾ. ഇദ്ദേഹം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ വർഷങ്ങളായി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നത്.
പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് അദ്ദേഹം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ അനുയായികളും വിശ്വാസികളും ചേർന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നത്. 50 ഏക്കര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുകയാണ് ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍.
ദേരാ നേതാവായ അശുതോഷ് മഹാരാജ് 2014ല്‍ ലുധിയാനയിലെ സദ്ഗുരു അപ്പോളോ ആശുപത്രിയിലാണു മരണപ്പെട്ടത്.ശാരീരികാസ്വാസ്ഥത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ഡോക്ടര്‍മാര്‍ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ മഹാനായ ഗുരു അശുതോഷ് മഹാരാജ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ദേരാ മാനേജ്‌മെന്റും ശിഷ്യന്മാരും. ഒരു മുറിയില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയാണു മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതിനു കാവലായി ഒരു സംഘം ആളുകൾ മുറിക്ക് പുറത്തായി എപ്പോഴും നിലയുറപ്പിച്ചിട്ടുമുണ്ട്. മുറിക്ക് അകത്തേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. ആരെങ്കിലും അന്യായമായി കടക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദേരയ്ക്ക് ചുറ്റും പഞ്ചാബ് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വിഐപികള്‍ക്കു പോലും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കഴിഞ്ഞ വർഷം ആശ്രമം സന്ദർശിച്ചിരുന്നു. പ്രമുഖരടക്കം നിരവധി പേരാണ് ദിവസേന ആശ്രമം സന്ദർശിക്കാനെത്തുന്നത്. ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാനില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മൂന്നു – നാല് പേർക്ക് മാത്രമേ മുറിയില്‍ പ്രവേശിക്കാൻ അനുവാദമുള്ളൂ. ഇതുവരെ മൃതദേഹത്തിന് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ്പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരം പതിവായി പരിശോധകളും നടക്കുന്നുണ്ട്. ഫ്രീസറിലെ ഊഷ്മാവ് മൃതദേഹത്തിനു പ്രശ്നമൊന്നും വരാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പതിവായി ചില മരുന്നുകള്‍ മൃതദേഹത്തില്‍ ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. ഏതായാലും തങ്ങളുടെ ഗുരു ഉടൻ തന്നെ സമാധിയിൽ നിന്നുണരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. അതികം സമസ്യത്തെ തന്നെ ആ അത്ഭുത നിമിഷത്തിനു സാക്ഷിയാകാൻ കഴിയുമെന്ന പ്രതീക്ഷയിൽ അനുയായികളും.
https://www.facebook.com/Malayalivartha