രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു ; നടപടി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്
സൂപ്പർ സ്റ്റാർ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നടനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയുള്ള കേന്ദ്രത്തിന്റെ നടപടി വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചതായി അറിയിച്ചത്.
ഒരു കോടി രൂപയില്‍ താഴെയുള്ള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിർദേശത്തെ തുടർന്നാണ് താരത്തിനെതിരായുള്ള കേസുകൾ അവസാനിപ്പിക്കാൻ തീരുമാനമായത്. 2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് രേഖപ്പെടുത്തിയത്. എന്നാല്‍, ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള താരത്തിന്റെ റെ വരുമാനത്തിന്‍റെ പത്തിലൊന്ന് പോലും രേഖപ്പെടുത്തിയിട്ടില്ല എന്ന് ആദായനികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നുള്ള കേസുകളാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha