Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാവുന്നു... വിവേകാനന്ദയുടെ കൊലയ്ക്ക് പിന്നില്‍ ഉറ്റവരോ? മകളുടെ സംശയം വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുമോ?

30 JANUARY 2020 09:17 AM IST
മലയാളി വാര്‍ത്ത

ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും വാര്‍ത്തകളിലിടം നേടിയത്. ഒരിടവേളയ്ക്ക് ശേഷം വിവേകാനന്ദയുടെ കൊലയ്ക്ക് പിന്നില്‍ ഉറ്റവരോ? മകളുടെ സംശയം വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുമോ വീണ്ടും ചര്‍ച്ചയാവുന്നു

സുനീത റെഡ്ഡിയും ഭര്‍ത്താവ് രാജശേഖര്‍ റെഡ്ഡിയുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏറെ വിവാദമായ കേസ് ഇതുവരെ സിബിഐക്ക് വിടാത്ത മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡിക്കെതിരെയും ഹര്‍ജിയില്‍ സംശയം ഉന്നയിക്കുന്നുണ്ട്.

കൊലപാതകത്തിന് പിന്നില്‍ കടപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയും പിതാവ് വൈഎസ് ഭാസ്‌കര റെഡ്ഡിയുമാണെന്നാണ് സുനീതയുടെ ആരോപണം. മാത്രമല്ല സംഭവസമയം അവിടെയുണ്ടായിരുന്ന 15 പേരുടെ വിവരങ്ങളും ഇവര്‍ ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ റെഡ്ഡിയുടെ പേരും ഇതിലുണ്ട്. ശിവശങ്കര്‍ റെഡ്ഡിക്ക് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനായ വിവേകാനന്ദ റെഡ്ഡി 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയില്‍ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എം.വി. കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. റെഡ്ഡിയുടെ സഹായി രാവിലെ വിളിച്ചുണര്‍ത്താന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി .68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.വിവേകാനന്ദ റെഡ്ഡി മാത്രമായിരുന്നു വീട്ടില്‍ താമസം.
കടപ്പയില്‍ നിന്ന് രണ്ട് തവണ എം.പി ആയ വിവേകാനന്ദ റെഡ്ഡിയെ ഇത്തവണ മണ്ഡലത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.. എന്നാല്‍ ഭരണം ലഭിച്ചിട്ടും വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കേസ് സിബിഐക്ക് കൈമാറാത്തതാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ പ്രതികളല്ല യഥാര്‍ഥ പ്രതികളെന്ന് സുനീതയും കുടുംബവും നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു.

ഇതിനിടെ രാജശേഖര റെഡ്ഡിയുടെയും, വിവേകാനന്ദ റെഡ്ഡിയുടെയും മാതാവായ വൈഎസ് ജയമ്മയുടെ ചരമവാര്‍ഷിക ചടങ്ങുകളില്‍നിന്ന് വിവേകാനന്ദയുടെ കുടുംബം വിട്ടുനില്‍ക്കുകയും ചെയ്തു. വൈഎസ് കുടുംബത്തിലെ എല്ലാവരും പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് ഇവര്‍ വിട്ടുനിന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ആന്ധ്ര ഹൈക്കോടതി ഇനി ഫെബ്രുവരി എട്ടിന് വീണ്ടും വാദം കേള്‍ക്കും
കേസില്‍ അന്വേഷണം നടത്തുന്ന സംസ്ഥാന പൊലീസിന്റെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ (എസ്ഐടി) ചോദ്യം ചെയ്ത സുനിത നരേഡി, അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രി എന്തുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറാത്തതെന്നും ചോദിച്ചു. എന്തിനാണ് രണ്ടാമത്തെ എസ്ഐടി രൂപീകരിച്ചത്, എഡിജിപിക്കു പകരം പൊലീസ് സൂപ്രണ്ട് എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അവര്‍ ചോദിച്ചു. നേരത്തെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഭിഷേക് മൊഹന്തി അവധിയിലാണ്.

വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന ജഗന്‍ റെഡ്ഡി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

 

f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends