ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാവുന്നു... വിവേകാനന്ദയുടെ കൊലയ്ക്ക് പിന്നില്‍ ഉറ്റവരോ? മകളുടെ സംശയം വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുമോ?

ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും വാര്‍ത്തകളിലിടം നേടിയത്. ഒരിടവേളയ്ക്ക് ശേഷം വിവേകാനന്ദയുടെ കൊലയ്ക്ക് പിന്നില്‍ ഉറ്റവരോ? മകളുടെ സംശയം വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുമോ വീണ്ടും ചര്‍ച്ചയാവുന്നു
സുനീത റെഡ്ഡിയും ഭര്‍ത്താവ് രാജശേഖര്‍ റെഡ്ഡിയുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏറെ വിവാദമായ കേസ് ഇതുവരെ സിബിഐക്ക് വിടാത്ത മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡിക്കെതിരെയും ഹര്‍ജിയില്‍ സംശയം ഉന്നയിക്കുന്നുണ്ട്.
കൊലപാതകത്തിന് പിന്നില്‍ കടപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയും പിതാവ് വൈഎസ് ഭാസ്‌കര റെഡ്ഡിയുമാണെന്നാണ് സുനീതയുടെ ആരോപണം. മാത്രമല്ല സംഭവസമയം അവിടെയുണ്ടായിരുന്ന 15 പേരുടെ വിവരങ്ങളും ഇവര്‍ ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ റെഡ്ഡിയുടെ പേരും ഇതിലുണ്ട്. ശിവശങ്കര്‍ റെഡ്ഡിക്ക് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനായ വിവേകാനന്ദ റെഡ്ഡി 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയില്‍ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എം.വി. കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. റെഡ്ഡിയുടെ സഹായി രാവിലെ വിളിച്ചുണര്‍ത്താന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി .68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.വിവേകാനന്ദ റെഡ്ഡി മാത്രമായിരുന്നു വീട്ടില്‍ താമസം.
കടപ്പയില്‍ നിന്ന് രണ്ട് തവണ എം.പി ആയ വിവേകാനന്ദ റെഡ്ഡിയെ ഇത്തവണ മണ്ഡലത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.. എന്നാല്‍ ഭരണം ലഭിച്ചിട്ടും വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കേസ് സിബിഐക്ക് കൈമാറാത്തതാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ പ്രതികളല്ല യഥാര്‍ഥ പ്രതികളെന്ന് സുനീതയും കുടുംബവും നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു.
ഇതിനിടെ രാജശേഖര റെഡ്ഡിയുടെയും, വിവേകാനന്ദ റെഡ്ഡിയുടെയും മാതാവായ വൈഎസ് ജയമ്മയുടെ ചരമവാര്‍ഷിക ചടങ്ങുകളില്‍നിന്ന് വിവേകാനന്ദയുടെ കുടുംബം വിട്ടുനില്‍ക്കുകയും ചെയ്തു. വൈഎസ് കുടുംബത്തിലെ എല്ലാവരും പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് ഇവര്‍ വിട്ടുനിന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ആന്ധ്ര ഹൈക്കോടതി ഇനി ഫെബ്രുവരി എട്ടിന് വീണ്ടും വാദം കേള്‍ക്കും
കേസില്‍ അന്വേഷണം നടത്തുന്ന സംസ്ഥാന പൊലീസിന്റെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ (എസ്ഐടി) ചോദ്യം ചെയ്ത സുനിത നരേഡി, അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രി എന്തുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറാത്തതെന്നും ചോദിച്ചു. എന്തിനാണ് രണ്ടാമത്തെ എസ്ഐടി രൂപീകരിച്ചത്, എഡിജിപിക്കു പകരം പൊലീസ് സൂപ്രണ്ട് എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അവര്‍ ചോദിച്ചു. നേരത്തെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഭിഷേക് മൊഹന്തി അവധിയിലാണ്.
വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന ജഗന്‍ റെഡ്ഡി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
f
https://www.facebook.com/Malayalivartha


























