ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.. കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം; മരണ ഭയം കൂടിയതോടെ പരിഭ്രാന്തിയിൽ നാരാധമന്മാര്‍; കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്
കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്. ആ നാല് നാരാധമന്മാര്‍ക്ക് ഈ മണ്ണില്‍ ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.കഴുമരത്തില്‍ അവരോട് മാപ്പുചോദിക്കില്ല. തൂക്കിലേറ്റാനുള്ള ലിവര്‍ വലിക്കുമ്ബോള്‍ മനസ്സില്‍ ലവലേശവും പശ്ചാത്താപമുണ്ടാകില്ല. ഈ ജന്മത്തെ ഏറ്റവും വലിയ പുണ്യമാണ് ചെയ്യാന്‍ പോകുന്നതെന്ന ചാരിതാര്‍ഥ്യം മനസ്സിലുണ്ട്. നാട്ടുകാരു ടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹവും ആശീര്‍വാദവുമുണ്ട്. ഇന്ത്യാമഹാരാജ്യത്തെ 135 കോടി ജനങ്ങളുടെ ആവശ്യവും ആഗ്രഹവുമാണ് ഞാന്‍ നടപ്പാക്കാന്‍ പോകുന്നത്. ഈ നരപിശാചുക്കളെ തൂക്കിലേറ്റി യശേഷം നിര്‍ഭയയുടെ അമ്മ ആശാദേവിയെ കാണണം. ആ കാലില്‍തൊട്ടു വണങ്ങണം. അവരുടെ പോരാട്ടത്തിന്, ആ സഹനത്തിന് , ആ നിശ്ചയദാര്‍ഢ്യത്തിന് അഭിനന്ദനമറിയിക്കണം. ഇനിയൊരു കശ്മലന്‍ ഈ ഹീനകൃത്യം ചെയ്യും മുന്‍പ് 10 തവണ ആലോചിക്കണം' നിര്‍ഭയയുടെ കൊലയാളികളെ തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ ഹാജരാകാനായുള്ള ജയിലധികൃതരുടെ അറിയിപ്പുപ്രകാരം ഇന്നുച്ചയ്ക്ക് എല്ലാ സന്നാഹങ്ങളുമായി ആരാച്ചാര്‍ പവന്‍ മീററ്റിലെ വസതിയി ല്‍നിന്നു തീഹാര്‍ ജയിലിലേക്ക് പുറപ്പെടും മുന്‍പ് പറഞ്ഞവാക്കുകളാണ് മുകളില്‍. വിദേശമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകര്‍ പവന്‍ ജല്ലാദിന്റെ വീട്ടില്‍ ഇന്നലെമുതല്‍ തമ്ബടിച്ചിരിക്കുകയാണ്. ഈ നിമിഷവും വധശിക്ഷയില്‍നിന്നു രക്ഷപെടാനുള്ള സര്‍വ്വ അടവുകളും പയറ്റുകയാണ് പ്രതികളും അവരുടെ അഭിഭാഷകരും. പലപ്പോഴും സുപ്രീം കോടതിയെപ്പോലും അമ്ബരപ്പിച്ചുകൊണ്ടാണ് നിയമത്തിന്റെ പുതിയപുതിയ പഴുതുകള്‍ പരതി ഓരോ ദിവസം ഓരോ പ്രതികളായി പുതിയ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നത്. ഇന്നലെ ഒരു പ്രതി സമര്‍പ്പിച്ച ക്യൂറേറ്റിവ് ഹര്‍ജി ഇന്ന് വിധിപറയുമ്ബോള്‍ ഇന്ന് മറ്റൊരു പ്രതിയുടെ ഹര്‍ജിയും സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഭാഷകര്‍. സമയം നീട്ടിക്കൊണ്ടുപോകുകയും അതുവഴി കുറ്റവാളികള്‍ക്ക് പുതിയ കേസുകള്‍ സൃഷ്ടിച്ചു തൂക്കുമരത്തില്‍നിന്നു രക്ഷപെടാനുള്ള തന്ത്രങ്ങളൊരുക്കലുമായാണ് ഇതിനെ വിദഗ്ധര്‍ കാണുന്നത്. കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും ഇതേ പാതയാണ് പിന്തുടരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുപ്രീംകോടതി ഇന്നും നാളെയുമായി എല്ലാ ഹര്‍ജികളും തീര്‍പ്പാക്കുമെന്നും ഫെബ്രുവരി ഒന്നിനുതന്നെ ഇവരുടെ വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്നുമുള്ള ഉറച്ചവിശ്വസത്തിലാണ് തീഹാര്‍ ജയിലധികൃതര്‍.
https://www.facebook.com/Malayalivartha