ചരിത്രത്തിൽ ഇടം പിടിച്ച് നിര്‍മല; ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റിക്കാര്‍ഡ് ധനമന്ത്രി നിര്‍മല സീതാരാമന്; ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ബജറ്റിന്റെ അവസാന രണ്ടു പേജ് മന്ത്രി വായിക്കാതെ ഒഴിവാക്കി
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റിക്കാര്‍ഡ് ധനമന്ത്രി നിര്‍മല സീതാരാമന്. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് സമയംകൊണ്ടാണ് ധനമന്ത്രി 2020-21 സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ബജറ്റിന്റെ അവസാന രണ്ടു പേജ് മന്ത്രി വായിക്കാതെ ഒഴിവാക്കുകയും ചെയ്തു.
ബജറ്റ് പ്രസംഗം വായിച്ചു പൂര്‍ത്തിയാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിഞ്ഞില്ല. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് ആയപ്പോള്‍ ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് അവര്‍ ഇരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചത്. തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല.
ആദായനികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവർ സംസാരം നിർത്തിയത്. തുടർന്ന് നെറ്റിയിൽ വിരലമർത്തി അൽപസമയം അവർ നിന്നു. ഉടൻ സഭാ സ്റ്റാഫ് എത്തി അവർക്ക് കുടിക്കാൻ വെള്ളം നൽകി. അൽപസമയം അവർ സംസാരിക്കാതെ നിന്നു. ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും നിർമലാ സീതാരാമനോട് ചോദിച്ചു. വേണ്ട എന്നറിയിച്ച് അൽപസമയം കൂടി അവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് രണ്ട് പേജ് ബാക്കി നിൽക്കേ, അവർ ബജറ്റവതരണം അവസാനിപ്പിച്ചു. ബാക്കിയുള്ളവ രേഖകളിൽ തന്നെ നിലനിൽക്കുമെന്നും അംഗങ്ങൾക്ക് വായിച്ച് മനസ്സിലാക്കാമെന്നും സ്പീക്കർ ഓം ബിർള അറിയിച്ചു.
ആദായനികുതി ഘടനയിൽത്തന്നെ സമഗ്രമായ മാറ്റം വരുത്തുന്നതാണ് നിർമലാ സീതാരാമൻ പ്രഖ്യാപിച്ച ബജറ്റ്. കാളിദാസന്റെയും അവ്വൈയാറിന്റെയും പണ്ഡിറ്റ് ദീനാ നാഥ് കൗളിന്റെയും കവിതകളടക്കം ചൊല്ലി ദീർഘമായ പ്രസംഗമാണ് നിർമലാ സീതാരാമൻ നടത്തിയത്.
കേന്ദ്രബജറ്റ് 2020: പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ;
* ജിഎസ്ടി ഏറ്റവും പ്രധാനപ്പെട്ട സാന്പത്തിക പരിഷ്കാരം
* ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു
* പണപ്പെരുപ്പം നിയന്ത്രിക്കാനായി
* പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കി
* സന്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തം
* കാര്‍ഷിക മേഖലയ്ക്ക് 16 കര്‍മപദ്ധതികള്‍
* കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം
* സാന്പത്തികപുരോഗതി എല്ലാവരിലും എത്തിക്കും
* സൗരോര്‍ജ പന്പുകള്‍ 20 ലക്ഷം കര്‍ഷകര്‍ക്ക്
* തരിശിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും
* കാര്‍ഷികവിപണി ഉദാരമാക്കും
* ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതി
* ഗ്രാമീണ വനിതകള്‍ക്ക് ധന്യലക്ഷ്മി പദ്ധതി
* വ്യോമമന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും
* കാര്‍ഷിക ചരക്ക് കൈമാറ്റത്തിന് കിസാന്‍ ട്രെയിനുകള്‍ തുടങ്ങും
* കാര്‍ഷികസംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും
* നബാര്‍ഡ് സ്കീമുകള്‍ വിപുലീകരിക്കും
* ജൈവകൃഷിക്ക് പ്രോത്സാഹനം
* കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
* 15 ലക്ഷം കോടി രൂപ കാര്‍ഷികവായ്പ നല്‍കും
* 10.8 കോടി മെട്രിക് ടണ്‍ പാലുത്പാദനം 2025-നകം
* ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരുജില്ല-ഒരു ഉത്പന്നം പദ്ധതി. * ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും സഹകരണബങ്കുകള്ക്കും പിന്തുണ
* ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി
* കാര്‍ഷികമേഖലയ്ക്ക് 2.83 ലക്ഷം കോടി
* ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും.
* കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ പദ്ധതി
* സ്വച്ഛ്ഭാരതിന് 12,300 കോടി
* ജന്‍ആരോഗ്യ യോജനയ്ക്ക് 69,000 കോടി
* ജല്‍ ജീവന് മിഷന് 3.6 ലക്ഷം കോടി
* 2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം
* മിഷന് ഇന്ദ്രധനുഷ് വിപുലീകരിച്ചു
* വിദ്യാഭ്യാസരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം
* പുതിയ വിദ്യാഭ്യാസനയം ഉടന്‍
* പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ പദ്ധതി
* 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍
* ഡിഗ്രിതലത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍
* ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍കോളജുകള്‍
* വിദ്യാഭ്യാസമേഖലയ്ക്ക് 99,300 കോടി
* ദേശീയ പോലീസ്, ഫൊറന്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും
* 122 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
* ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ 3.62 കോടി
* അഞ്ച് പുതിയ സ്മാര്‍ട് സിറ്റികള്‍
* ഇലക്ട്രോണിക് നിര്‍മാണ രംഗത്ത് വന്‍ പദ്ധതികള്‍
* മൊബൈല്‍ഫോണ്‍ നിര്‍മാണത്തിന് പ്രത്യേക പരിഗണന
* അടിസ്ഥാനസൗകര്യ വികസനത്തിന് 100 ലക്ഷം കോടി
* ദേശീയ ടെക്സ്റ്റൈല്‍ മിഷന് 1,480 കോടി
* വ്യവസായമേഖലയ്ക്ക് 27,300 കോടി
* ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍
* 11000 കി.മീ. റെയില്‍ വൈദ്യുതീകരിക്കും
* 2024-ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍
* എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍
* 1.7 ലക്ഷം കോടി ഗതാഗതമേഖലയ്ക്ക്
* ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍
* പ്രീപെയ്ഡ് വൈദ്യുതിമീറ്റര്‍
* ഗ്യാസ് ഗ്രിഡ് വിപുലീകരിക്കും
* ഒരുലക്ഷം പഞ്ചായത്തുകളില്‍ ഒഎഫ്സി സൗകര്യം
* 6,000 കി.മീ. ദേശീയപാത 2024-ഓടെ
* ഊര്‍ജമേഖലയ്ക്ക് 22,000 കോടി
* 150 പുതിയ ട്രെയിനുകള്‍
* വനിതാക്ഷേമത്തിന് 28,600 കോടി
* എസ്സി വിഭാഗത്തിന് 85,000 കോടി
* എസ്ടി വിഭാഗത്തിന് 53,700 കോടി
* സാംസ്കാരിക മന്ത്രാലയത്തിന് 3,150 കോടി
* മുതിര്‍ന്ന പൗരന്മാര്ക്ക് 9,500 കോടി
* അഞ്ച് ചരിത്രപ്രധാന കേന്ദ്രങ്ങള്‍ വികസിപ്പിക്കും
* വിനോദസഞ്ചാര മേഖലയ്ക്ക് 2,500 കോടി
* വായുമലിനീകരണം ഒഴിവാക്കാന്‍ 4,400 കോടി
https://www.facebook.com/Malayalivartha