എല്‍.ഐ.സിയും വില്‍ക്കാനൊരുങ്ങി കേന്ദ്രം; എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍; ഐ.ഡി.ബി.ഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും ധനമന്ത്രി നിര്‍മല സിതാരാമന്‍ പ്രഖ്യാപിച്ചു
എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനിയായ എല്‍.ഐസി.യിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നുവെന്നത്. കൂടാതെ ഐ.ഡി.ബി.ഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും ധനമന്ത്രി നിര്‍മല സിതാരാമന്‍ പ്രഖ്യാപിച്ചു. ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടമായാണ് എല്‍.ഐ.സി ഓഹരിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ വരുന്ന സാമ്ബത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നും അവര്‍ പറഞ്ഞു.
ഐ.പി.ഒയിലൂടെ ഓഹരി വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചത്. എന്നാല്‍, ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടിട്ടില്ല. നേരത്തെ പല പൊതുമേഖലയാ സ്ഥാപനമായ എയര്‍ ഇന്ത്യയുള്‍പ്പെടെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് എല്‍.ഐ.സിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്. യുഎഇയുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയര്‍വേസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഏറ്റെടുത്തേക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യ വില്‍പനക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എയര്‍ ഇന്ത്യ വില്‍പന രാജ്യവിരുദ്ധമാണെന്നും രാജ്യത്തിന്‍റെ സ്വത്ത് വില്‍ക്കാനാകില്ലെന്നും സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കിയിരുന്നു.
കടത്തിൽ മുങ്ങിയ പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ഓഹരി വിൽപ്പനയ്‌ക്കായി അധികൃതർ ഒൻപതോളം കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. ഇൻഡിഗോ, ഐഎജി, ടാറ്റ സൺസ്, സ്‌പൈസ് ജെറ്റ്, ബ്രിട്ടീഷ് എയർവേയ്‌സ് തുടങ്ങി ഒൻപതോളം കമ്പനികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. 1932-ൽ ടാറ്റ എയർലൈൻ എന്ന പേരിൽ ആരംഭിക്കുകയും പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ചെയ്ത എയർ ഇന്ത്യ 2007 മുതൽ നഷ്‌ടത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം എയർ ഇന്ത്യയ്‌ക്ക് 1.2 ബില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. എയർ ഇന്ത്യയുടെ സ്ഥാപകരായ ടാറ്റാ ഗ്രൂപ്പ് നേരത്തെ കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിരുന്നു. നിലവില്‍ വിസ്താരയും എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ്. കഴിഞ്ഞ തവണ കമ്പനിയുടെ 76 ശതമാനം ഓഹരിയായിരുന്നു വിൽപ്പനയ്‌ക്ക് വെച്ചത്.
എന്നാൽ ഓഹരി വിൽപ്പന നടക്കാത്ത സാഹചര്യത്തിൽ കമ്പനിയുടെ മുഴുവൻ ഓഹരികളും വിൽക്കാനുള്ള തീരുമാനത്തിൽ സർക്കാർ എത്തിച്ചേരുകയായിരുന്നു. ആദ്യ മോദി സർക്കാറിന്റെ കാലത്ത് നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം നടക്കാതിരുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇനി നിക്ഷേപകരെത്തിയില്ലെങ്കിൽ എയര്‍ ഇന്ത്യ അടച്ചു പൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി നവംബറിൽ ഇന്ത്യൻ പാർലമെന്റിൽ അറിയിച്ചിരുന്നു. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 17 ആണ്. ഇതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ലിസ്റ്റ് മാർച്ച് 31-നു പുറത്തു വിടും.
അതേസമയം, ശക്തമായ സമ്ബദ്‌വ്യവസ്ഥക്കായി വിശ്വസനീയവും കരുത്തുറ്റതുമായ സാമ്ബത്തിക മേഖല നിര്‍ണായകമാണെന്ന് ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ക്ക് 3.5 കോടി രൂപയുടെ മൂലധനം നല്‍കി. നിക്ഷേപക ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തും. ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha