ബജറ്റവതരപ്പിക്കുന്നതിനിടെ നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം; രണ്ട് പേജ് ബാക്കി നിൽക്കവെ ബജറ്റവതരണം അവസാനിപ്പിച്ചു
ബജറ്റവതരപ്പിക്കുന്നതിനിടെ നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അതുകൊണ്ട് ബജറ്റവതരണം പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല. രണ്ട് പേജ് ബാക്കി നിൽക്കവെ ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവർ അറിയിക്കുകയും ചെയ്തു. രണ്ട് മണിക്കൂർ നാൽപ്പത് മിനിറ്റ് നീണ്ട ശേഷമായിരുന്നു അവർ ബജറ്റവതരണം അവസാനിപ്പിച്ചത് . ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നായിരുന്നു ഈ കഴിഞ്ഞത് .
ആദായനികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് പോകാനിരിക്കവെയാണ് സംസാരം നിർത്തുകയായിരുന്നു. മാത്രമല്ല നെറ്റിയിൽ വിരലമർത്തി അൽപസമയം അവർ നിൽക്കുകയും ചെയ്തു. ഉടൻ സഭാ സ്റ്റാഫ് എത്തി അവർക്ക് കുടിക്കാൻ വെള്ളം നൽകി. അൽപസമയം അവർ സംസാരിക്കാതെ നിൽക്കുകയും ചെയ്തു. ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗും നിർമലാ സീതാരാമനോട് ചോദിക്കുകയും ചെയ്തു. എന്നാൽ വേണ്ട എന്നറിയിച്ച ശേഷം അൽപസമയം കൂടി അവർ സംസാരിക്കാൻ ശ്രമിച്ചു . പക്ഷേ സാധിച്ചില്ല. രണ്ട് പേജ് ബാക്കി നിൽക്കവെ , അവർ ബജറ്റവതരണം അവസാനിപ്പിക്കുകയും ചെയ്തു. ബാക്കിയുള്ളവ രേഖകളിൽ തന്നെ നിലനിൽക്കുമെന്നും അംഗങ്ങൾക്ക് വായിച്ച് മനസ്സിലാക്കാമെന്നും സ്പീക്കർ ഓം ബിർള അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha