തള്ളിത്തള്ളി അവസാനം ഒ എൽ എക്സിൽ നെഹ്രുവും; സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയ; പ്രതിഷേധം പൊതുമേഖലാ സ്ഥാപനങ്ങൾ വില്പനയ്ക്കുവെക്കുന്ന കേന്ദ്ര നിലപാടിനെതിരെ
പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം വില്പനയ്ക്കുവെക്കുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എയർ ഇന്ത്യ അടക്കം നിരവധിപോതുമേഖല സ്ഥാപനങ്ങളാണ് സ്വകാര്യവത്കരിക്കുകയും വിൽക്കുകയും ചെയ്യുന്നതും.
എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍.ഐ.സിയുടെയും ഐ.ഡി.ബി.ഐ ബാങ്കിന്റെയും ഓഹരികള്‍ വില്‍ക്കുമെന്ന് ധനമന്ത്രി അറിയിച്ചതിന് പിന്നാലെ സര്‍ക്കാരിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
‘മോദിയോട് ചെന്ന് ആരെങ്കിലും പറയണം താങ്കള്‍ നടത്തുന്നത് ഒരു സര്‍ക്കാരാണ്, അല്ലാതെ ഒ.എല്‍.എക്‌സ് അല്ല’ എന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലും ഇതേ പോസ്റ്റിട്ടിട്ടുണ്ട്.
ട്വിറ്ററിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും സര്‍ക്കാരിനെതിരെയുള്ള പോസ്റ്റുകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
നിരവധി പേരാണ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍.ഐ.സിയുടെയും ഐ.ഡി.ബി.ഐ ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുമെന്നുന്ന് പറഞ്ഞ നടപടിക്കെതിരെ രംഗത്തെത്തിയത്.
കാബിനറ്റ് റാങ്കോടു കൂടി ധനകാര്യ മന്ത്രാലയം ഒ.എല്‍.എക്‌സ് ആയി എന്നതരത്തിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നിങ്ങള്‍ക്ക് ബജറ്റ് ഒ.എല്‍.എക്‌സിലൂടെ വില്‍പന നടത്താമായിരുന്നില്ലേ. നിങ്ങള്‍ക്കതായിരുന്നില്ലേ എളുപ്പമെന്നും ഒരു പോസ്റ്റില്‍ പറയുന്നു.
ഒരു വലിയ ചാക്കിൽ എയർ ഇന്ത്യ എടുത്തു തലയിൽ വെച്ച് കൊടുത്തിട്ടു ചേട്ടൻപോയി രാത്രി വായോ ,ആർ ബി ഐ ഞാൻ എടുത്തുവെക്കാം എന്ന് പറയുന്ന നിർമല സീതാരാമനും സവോള മാതൃകയിൽ വസ്ത്രം ധരിച്ചധാനമന്ത്രിയുമൊക്കെയാണ് ട്രോളിലെയും താരങ്ങൾ .
രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അമിത് മിത്രയും രംഗത്തെത്തിയിട്ടുണ്ട് . ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഐ.സി.യുവില്‍നിന്നും വെന്റിലേറ്ററിലാക്കുന്നതാണ് ബജറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് .
‘ബജറ്റ് അവതരണത്തിന് മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലായിരുന്നു. പക്ഷേ, ബജറ്റ് അവതരണത്തിന് ശേഷമാകട്ടെ, അതിനെ നേരെ വെന്റിലേറ്ററിലേക്ക പ്രവേശിപ്പിക്കാവുന്ന അവസ്ഥയായിരിക്കുകയാണ്. ഏറ്റവും സാധാരണക്കാരെ മുതല്‍ സമൂഹത്തിനെ അടിമുടി പ്രതിസന്ധിയിലാക്കുന്ന ജനവിരുദ്ധവും ബുദ്ധിശൂന്യവുമായ ബജറ്റാണിത്’, അമിത് മിത്ര പറഞ്ഞു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിനുപോലുമുള്ള പരിഹാരം ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്നും അമിത് മിത്ര ആരോപിച്ചു.
‘ജി.ഡി.പി 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിക്ഷേപം 17 വര്‍ഷത്തെ വലിയ ഇടിവിലും നിര്‍മ്മാണ മേഖല 15 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലുമാണ്. കാര്‍ഷികമേഖല കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലും. എന്നിട്ടും ഇവയിലൊന്നിനെയും പരിഗണിക്കുന്നതിനോ പരിഹാരം കാണുന്നതിനോ ബജറ്റില്‍ നീക്കങ്ങളൊന്നുമുണ്ടായില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha