സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ അനുയായിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; വജ്രവേലുവിനെ കാറിനുള്ളില്‍ നഗ്നനാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പുതുച്ചേരി കുരുവിനാദത്തിന് സമീപം: കാറിനുള്ളിൽ സുക്ഷിച്ചിരുന്ന ലക്ഷങ്ങൾ കവർന്നത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് വരുത്തിത്തീർക്കാനാണോ എന്ന് സംശയം
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ അനുയായിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്റര്‍പോള്‍ അന്വേഷിക്കുന്ന നിത്യാനന്ദയുടെ അനുയായിയായ വജ്രവേലു എന്നയാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നഗ്നനാക്കപ്പെട്ട നിലയിൽ പുതുച്ചേരി കുരുവിനാദത്തിന് സമീപമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഇതുകൂടാതെ കാറില്‍ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായി റിപ്പോർട്ടുകളുണ്ട്. പണം നഷ്ടപ്പെട്ടത് കൊലപാതകം മോഷണ ശ്രമത്തിനിടെ ആണെന്ന് വരുത്തി ത്തീര്‍ക്കാനാണെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ വജ്രവേലുവിനെ ഇന്റര്‍പോള്‍ അന്വേഷിച്ചു വന്ന സാഹചര്യത്തിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ശക്തമാകുന്നത്. ഇയാള്‍ പിടിയിലായാല്‍ നിത്യാനന്ദയുടെ പല കള്ളത്തരങ്ങളും വെളിച്ചത്ത് വരുമായിരുന്നുവെന്നതും കൊലപാതകത്തിലെ ദുരൂഹത കൂട്ടുന്നു.
കുരുവിനാദത്തിനടുത്ത് താമസിക്കുന്ന ബന്ധുവിനെ കാണാന്‍ പോയ വജ്രവേലുവിനെ അക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി സംഘം പണവുമായി കടന്നുവെന്നാണ് ലഭിക്കുന്ന വിവരം.രാത്രിയിൽ കാറിലായിരുന്ന ഇദ്ദേഹത്തിന്റെ യാത്ര. വാഹനത്തിനുള്ളിൽ രണ്ടുലക്ഷം രൂപയും സൂക്ഷിച്ചിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഇയാളെ കാണാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ദുരൂഹ സാഹചര്യത്തില്‍ വജ്രവേലുവിന്റെ കാറ് കണ്ടെത്തുന്നത്.തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. ബേക്കറികളും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളുമുള്ള ഇയാള്‍ നിത്യാനന്ദയുടെ അനുയായിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കാര്യം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha