പതിനഞ്ചു ലക്ഷം തന്നില്ല; മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്; സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ട് ; കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി.
ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ എച്ച്.കെ സിങ്ങാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം നല്‍കാമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ഐ.പി.സി 415, 420, 123(ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പറഞ്ഞിരുന്നു. അദ്ദേഹമത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താമെങ്കില്‍ എന്തുകൊണ്ടാണ് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടാന്‍ കഴിയാത്തത്? തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ. അല്ലാത്തപക്ഷം അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്’, പരാതിക്കാരന്‍ പറഞ്ഞു.
ബിജെപിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ആയുധമായിരുന്നു കള്ളപ്പണം പിടിച്ചെടുക്കുക എന്നത്.പിടിച്ചെടുക്കുന്ന കള്ളപ്പണത്തിന്റെ വിഹിതം ഇന്ത്യയിലെ ഓരോ പൗരന്റെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ആയിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാൽ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് എതിരെയുള്ള തെരഞ്ഞെടുപ്പ് പ്രചരണ ആയുധമായി അത് മാറുകയും ചെയ്തു.
പൗരത്വ നിയമവും ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.ആ വാഗ്ദാനം നടപ്പിലാക്കാൻ സാധിക്കുന്നവർക്ക് എന്തുകൊണ്ടാണ് പതിനഞ്ചു ലക്ഷം അക്കൗണ്ടിൽ ഇടാൻ സാധിക്കാത്തതു എന്നായിരുന്നു എച് കെ സിംഗിന്റെ ചോദ്യം
പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ഇപ്പോഴും ശക്തമായി തുടരുന്നതിനിടെയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചന കുറ്റത്തിന് നിയമനടപടിയുമായി അഭിഭാഷകൻ രംഗത്തെത്തിയത്.
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം കൂടി ആയപ്പോൾ ബിജെപിക്കു പൗരത്വ നിയമം തലവേദനയാകുമെന്നു തീർച്ചയാണ്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് അഭിപ്രായ സർവേകളും പറയുന്നു . 70 സീറ്റില്‍ ആംആദ്മി 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് പ്രചരണങ്ങള്‍ക്കനുസരിച്ചുള്ള ഫലം ലഭിക്കില്ലെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.
ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് സര്‍വ്വെയിലാണ് ഈ പ്രവചനം. ഇത് പ്രകാരം ബി.ജെ.പി 10 മുതല്‍ 14 സീറ്റുകള്‍ വരെ മാത്രമേ നേടാന്‍ സാധ്യതയുള്ളു.പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ 2015 ആവര്‍ത്തിച്ച് ആംആദ്മി അധികാരത്തിലെത്തും. 2015ല്‍ 67 സീറ്റുകളിലായിരുന്നു പാര്‍ട്ടിയുടെ ജയം. അതില്‍നിന്ന് ഏഴ് മുതല്‍ 13 സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കുമെന്നാണ് പ്രവചനം.കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടിവരും. ആര്‍.ജെ.ഡി, ജെ.ഡി.യു, എല്‍.ജെ.പി എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും സര്‍വ്വെയില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തന്നെ ഭരിക്കുമെന്ന് ഐ.എ.എന്‍.എസ്-സി വോട്ടര്‍ പോളിംഗ് ഏജന്‍സിയുടെ അഭിപ്രായ സര്‍വ്വെയും പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്നത് ഇന്നായിരുന്നെങ്കില്‍ കൂടി വലിയ ഭൂരിപക്ഷത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു പോളിംഗ് ഏജന്‍സിയുടെ പ്രവചനം.
ആകെയുള്ള 70 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും ബി.ജെ.പി എട്ടു സീറ്റുകള്‍ സ്വന്തമാക്കുമെന്നും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും കിട്ടാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റുകള്‍ നേടുമെന്നും പോളിംഗ് ഏജന്‍സി പറയുന്നു.
ഈ സാഹചര്യത്തിൽ പൗരത്വ പ്രതിഷേധങ്ങളും ശക്തമാകുമ്പോൾ ബിജെപിയുടെ നില പരിതാപകരമാകും എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ
https://www.facebook.com/Malayalivartha