ജുഡീഷ്യൽ കമ്മിഷന് മുന്നിൽ നടൻ രജനീകാന്ത് ഹാജരാകാൻ ഉത്തരവ്; തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുന്നിലാണ് ഹാജരാകേണ്ടുന്നത്
ജുഡീഷ്യൽ കമ്മിഷന് മുന്നിൽ നടൻ രജനീകാന്ത് ഹാജരാകാൻ ഉത്തരവ്. തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിനായി അദ്ദേഹത്തിന് സമൻസ് അയക്കുകയും ചെയ്തു. തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിലാണ് സമൻസ് വന്നിരിക്കുന്നത്. തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ചായിരുന്നു അന്ന് രജനികാന്ത് രംഗത്തു വന്നത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനിക്കാന്ത് പറഞ്ഞിരുന്നു.
തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പ്പിലേക്ക് നയിച്ച അക്രമത്തിന് കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ പ്രസ്താവനയുടെ പേരിലാണ് സമൻസ് വന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അർജുന ജഗദീശൻ സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് വന്നിരിക്കുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലാണ് പ്ലാൻറ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചത്.
https://www.facebook.com/Malayalivartha