കേണപേക്ഷിച്ചിട്ടും ഇമ്രാൻ കുലുങ്ങിയില്ല പാകിസ്ഥാൻ പൗരന്മാർക്ക് രക്ഷകനായി മോദി ; കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്‍മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നതായി വെളിപ്പെടുത്തല്‍

പാകിസ്ഥാൻ കൈയൊഴിഞ്ഞ പാക് പൗരന്മാർക്ക് രക്ഷകനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്‍മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാൽ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ പാക് പൗരന്മാരായ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കാമെന്ന് അറിയിച്ചിട്ടും പാകിസ്താന്‍ പ്രതികരിച്ചില്ലെന്നാണ് വിവരം. പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനത്തോട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നോവല്‍ കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് വുഹാനില്‍ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാകിസ്താനെ സഹായിക്കാമെന്ന് അറിയിച്ചത്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനത്തോട് പ്രതികരിക്കുന്നതില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടുവെന്ന് അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരന്മാർ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി വുഹാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോകാതിരിക്കുകയാണ് പാകിസ്ഥാന്‍.
തങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്യാത്ത തങ്ങളുടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വൈറലായിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിനെ ഓര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നൊക്കെയാണ് വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല.
ചൈനയില്‍ കുടുങ്ങിപ്പോയ പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പം അയല്‍രാജ്യങ്ങളെയൊക്കെ ഇന്ത്യ സഹായിച്ചിരുന്നു. മാലിദ്വീപില്‍ നിന്നുള്ള ഏഴുപേരെയും ഒരു ബംഗ്ലാദേശി പൗരനെയും ഇന്ത്യ രക്ഷിച്ചിരുന്നു. ഇതിന് മാലിദ്വീപ് സര്‍ക്കാര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
കൊറോണ ആശങ്കയിൽ നിന്ന് ഇന്ത്യക്കാർക്കൊപ്പം മടങ്ങാൻ ചൈനയിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയവർക്കാണ് അധികൃതർ കരുതലിന്റെ കരംപകർന്നത്. മാലിദ്വീപിൽ നിന്നെത്തിച്ചവരെയും 14 ദിവസത്തേക്കു ഡൽഹിയിൽ പ്രത്യേകം പാർപ്പിച്ചു നിരീക്ഷിക്കാനാണു തീരുമാനം.
അതേസമയം കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ച് ഇവരെ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ വൈറസ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളെ വീടുകളിലേക്ക് അയച്ചു. ആശങ്കകൾക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് മലയാളി വിദ്യാർത്ഥികളുടെ 15 അംഗ സംഘം കൊച്ചിയിലെത്തിയത്. എയർ ഏഷ്യയുടെ വിമാനത്തിൽ രാത്രി 11.15 നാണ് വിദ്യാർത്ഥികൾ നെടുമ്പാശ്ശേരിയിൽ എത്തിയത്.
വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അഞ്ച് ആംബലൻസുകളിലായി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോക്ടർമാരുടെ സംഘം മെഡിക്കൽ കോളേജിലെ പരിശോധനയിലും രോഗലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് രക്തം പരിശോധനക്ക് ശേഖരിച്ചു. അസ്വഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha