രണ്ടു ദിവസം നീണ്ടുനിന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം; ലോകം മുഴുവന്‍ 'ഓം നിത്യാനന്ദ പരമശിവോഹം' എന്ന് ജപിക്കണമെന്ന് ആവശ്യപ്പെട്ടത് ദി അവതാര്‍ ക്ളിക്ക്‌സ് എന്ന യൂ ട്യൂബ് പേജിലൂടെ...

രണ്ടു ദിവസം നീണ്ടുനിന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം. ദി അവതാര്‍ ക്ളിക്ക്‌സ് എന്ന യൂ ട്യൂബ് പേജിലാണ് നിത്യാനന്ദയുടെ അവകാശവാദം. ഫെബ്രുവരി 7 ന് തുടങ്ങി 9ന് അവസാനിച്ച ചടങ്ങിന് 'അഖന്ധ മഹാവാക്യ മന്ത്രജപം' എന്നാണ് പേരിട്ടിരിക്കുന്നത്. ലോകം മുഴുവന്‍ 'ഓം നിത്യാനന്ദ പരമശിവോഹം' എന്ന് ജപിക്കണമെന്നാണ് വീഡിയോയില്‍ പറയുന്നത്.
കൊറോണ ഭീതിയില്‍ ലോകം നടങ്ങിയിരിക്കുമ്പോഴാണ് ഇന്റര്‍പോള്‍ വരെ അന്വേഷിക്കുന്ന നിത്യാനന്ദ ഇത്തരം വിഡിയോകളുമായി രംഗത്തെത്തുന്നത്. ഈ വീഡിയോ പങ്കുവയ്‌ക്കുന്ന സ്ഥലം പോലും കണ്ടുപിടിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല എന്നതും ഏറെ വിവാദമാവുകയാണ്. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നും അതിനാല്‍ സമന്‍സുകള്‍ അയക്കാനാകില്ലെന്നുമുള്ള വിചിത്രവാദവുമായാണ് കര്‍ണാടക പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് നിത്യാനന്ദ ആത്മീയ യാത്രയിലാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ആരോപണങ്ങൾ 2012 ല്‍ ഉയർന്നിരുന്നു. ഇത് വൻ ചർച്ചയ്ക്കിടയാക്കിയതോടെ വിവാദ ആൾദൈവം മുങ്ങുകയായിരുന്നു. തുടർന്ന് അഞ്ച് ദിവസം പൊലീസ് സ്വാമിയെ പിടിക്കാന്‍ പെടാപ്പാടുപെട്ടെങ്കിലും വിജയിച്ചില്ല. പൊലീസിനെ കളിപ്പിച്ച് മുങ്ങിനടന്ന നിത്യാനന്ദ ആറാം ദിവസം കോടതിയിലാണ് പൊങ്ങിയത്.
https://www.facebook.com/Malayalivartha


























