'56 ഇഞ്ചും' 'വിയര്‍പ്പും കണ്ണീരും, ബെസ്റ്റ് ആക്ടർ മോദി ; ബെസ്റ്റ് ആക്ടര്‍ ഇന്‍ വില്ലന്‍ റോളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; മോദിക്കും അമിത് ഷായ്‌ക്കും ഓസ്‌കര്‍ പ്രഖ്യാപിച്ച് കോൺഗ്രസ്സ്

ഈ പതിറ്റാണ്ടിലെ മികച്ച നടനും നടിയുമൊക്കെ ആരാണെന്ന് അറിയാന്‍ ലോകം ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററില്‍ കണ്ണും നട്ട് കാത്തിരിക്കുമ്പോൾ ഇവിടെ നമ്മുടെ സ്വന്തം ഇന്ത്യയിലും ഒാസ്കര്‍ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാൽ ഇത് രാഷ്ട്രീയ അരങ്ങിലെ അഭിനയത്തിനുള്ള വാർഡാണെന്നു മാത്രം. ഇന്ത്യൻ രാഷ്ട്രീയം അടിസ്ഥാനമാക്കി പ്രഖ്യാപിച്ച പുരസ്കാരങ്ങളില്‍ മികച്ച നടന്‍ വില്ലന്‍ എന്നിങ്ങനെ എല്ലാ അവാര്‍ഡുമുണ്ട്. ബി.ജെ.പിയെ പരിഹസിച്ച് ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ പുരസ്കാര പ്രഖ്യാപനങ്ങൾ.
ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് കോണ്‍ഗ്രസ് പുരസ്കാരം നല്‍കിയത്. പ്രഞ്ജ താക്കൂറിനെയും യോഗി ആദിത്യനാഥിനെയും തള്ളിയായിരുന്നു പുരസ്കാരം. മോദിയുടെ '56 ഇഞ്ചും' 'വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് കോൺഗ്രസ്സിന്റെ വിശദീകരണം. ബെസ്റ്റ് ആക്ടര്‍ ഇന്‍ വില്ലന്‍ റോളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. പുതിയ ഇന്ത്യയില്‍ പുതിയ വില്ലന്‍മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.
ഇതോടൊപ്പം ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോളില്‍ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ്. പുരസ്‌കാരം പ്രഖ്യാപിച്ച് പുറത്ത് വിട്ട എല്ലാ വീഡിയോകളും ട്വിറ്ററില്‍ ഇതിനോടകം തന്നെ വൈറലാണ്.
വാശിയേറിയ പോരാട്ടം നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെയാണ്. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 62.59 % പോളിംഗാണ് ഡൽഹിയിൽ രേഖപെടുത്തിയത്. അതേസമയം ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ടു.
നാളെ രാവിലെ എട്ടുമണിയോടെ 70 നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ആരംഭിക്കും. 11 ജില്ലാ കേന്ദ്രങ്ങളിലായി 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രം. രാവിലെ 9 മണിക്ക് ആദ്യ ഫല സൂചനകൾ പുറത്തുവരും. 11 മണിയോടെ ഡൽഹി ആര് ഭരിക്കുമെന്ന് ചിത്രം വ്യക്തമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തിന്റെ പോളിംഗ്ക കുറവാണ് ഡൽഹിയിൽ ഇക്കുറി രേഖപ്പെടുത്തിയതെങ്കിലും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം പോളിംഗ് അധികമായി രേഖപ്പെടുത്തിക്കാൻ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കഴിഞ്ഞു.
ഒഖ്‌ലാ മണ്ഡലത്തിലെ ഷഹീൻ ബാഗിനെ കൂടാതെ മുസ്തഫാബാദ്, മാട്ടിയ മഹൽ, സീലംപൂർ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും ശക്തമായ പോളിംഗ്
രേഖപ്പെടുത്തിയിട്ടുണ്ട്. 67 സീറ്റുകളോടെ ആംആദ്മി പാർട്ടി കഴിഞ്ഞതവണ ഡൽഹി തൂത്തുവാരിയപ്പോൾ ബിജെപി മൂന്നു സീറ്റിൽ ഒതുങ്ങുകയായിരുന്നു. ഇത്തവണ ബിജെപിക്ക്
ഭരണം ലഭിക്കില്ലെങ്കിലും നില മെച്ചപ്പെടുത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം.
അതേസമയം ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകളും സജീവമാക്കി. എന്നാൽ എക്‌സിറ്റ് പോൾ ഫലം തെറ്റും എന്നാണ് ബിജെപിയുടെ വാദം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ കാവലിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























