സേനയിൽ പെൺ ഗർജനം തടയാൻ കേന്ദ്രസർക്കാരിനാകില്ല; വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ ആകാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി
വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി. വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ ആകാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി. കരസേനയില്‍ വനിതകള്‍ക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിവേചനപരമാണെന്ന് കോടതി വിമർശിച്ചു.
സേനാവിഭാഗങ്ങളില്‍ ലിംഗ വിവേചനത്തിന് അവസാനമുണ്ടാകണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം മാറേണ്ടതാണെന്നും വിഷയത്തിലുള്ള കേന്ദ്രത്തിന്റെ മറുപടി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സേനയില്‍ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്ന ഈ സുപ്രധാന വിധി പുറപ്പടുവിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സേനയില്‍ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്ന ഈ സുപ്രധാന വിധി പുറപ്പടുവിച്ചിരിക്കുന്നത്. യുദ്ധമേഖലകളില്‍ ഒഴികെ സ്ത്രീ ഓഫീസര്‍മാരെ സുപ്രധാന ചുമതലകളില്‍ നിയമിക്കാമെന്നും മൂന്ന് മാസത്തിനകം ഈ നിര്‍ദ്ദേശം നടപ്പാക്കേണ്ടതാണെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. വനിതകള്‍ക്ക് സേനയില്‍ ഉന്നത പദവികളിലെത്താന്‍ മാതൃത്വം കുടുംബം എന്നിവ തടസമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
സൈന്യത്തിലെ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ അനുയോജ്യരായേക്കില്ലെന്നും അവരെ പുരുഷ കീഴുദ്യോഗസ്ഥര്‍ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സ്ഥിര കമ്മീഷന്‍ ലഭിച്ച ശേഷവും അധികാര സ്ഥാനങ്ങളില്‍ അവസരം ലഭിക്കാത്തതിനെ ചൊല്ലി സ്ത്രീ സൈനികര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌പ്രേയിം കോടതി ഇപ്പോള്‍ സുപ്രധാന വിധി പുറപ്പടുവിച്ചിരിക്കുന്നത്.
നിരവധി സ്ത്രീകള്‍ പ്രതികൂല സാഹചര്യങ്ങളില്‍ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചതായി വനിതാ ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടിയും ചൂണ്ടിക്കാട്ടിയിരുന്നു. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനന്‍ പാക് പോര്‍ വിമാനങ്ങളുമായി യുദ്ധം ചെയ്യുമ്പോള്‍ അണിയറയില്‍ ചുക്കാന്‍ പിടിച്ച മിന്റി അഗര്‍വാളിനെ ഉദാഹരിച്ചായിരുന്നു ഇവരുടെ വാദം. മിന്റിക്ക് പിന്നീട് യുദ്ധ സേവ മെഡല്‍ ലഭിച്ചിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ തീവ്രവാദ ആക്രമണമുണ്ടായപ്പോള്‍ ശത്രുക്കളെ തുരത്താന്‍ ധീരത കാണിച്ച മിതാലി മധുമിതയെയും അഭിഭാഷകര്‍ ഉദ്ധരിച്ചു.
അതേസമയം കമാന്‍ഡ് തസ്തികയിലേക്കുള്ള വനിതാ ഓഫീസര്‍മാരെ സമ്പൂര്‍ണമായി നിരോധിക്കാനാകില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. പോലീസ് സേനയിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയ ഉദാഹരണം ചൂണ്ടിക്കാണിച്ചായിരുന്നു ബെഞ്ചിന്റെ മറുപടി. കാലത്തിനൊപ്പം കേന്ദ്രത്തിന്റെ മാനസികാവസ്ഥ മാറണമെന്നും സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
നേരെത്തെ സേനയിലെ സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍, ഇന്റെര്‍പ്രറ്റേര്‍സ് എന്നിങ്ങനെ യുദ്ധമുഖത്ത് നേരിട്ടെത്താത്ത വിഭാഗങ്ങളിൽ സ്ത്രീകളുടെ നിയമനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് നേരെത്തെ തന്നെ ഉത്തരവുണ്ടായിരുന്നു. സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍, ഇന്റെര്‍പ്രറ്റേര്‍സ് എന്നിങ്ങനെ യുദ്ധമുഖത്ത് നേരിട്ടെത്താത്ത വിഭാഗങ്ങളിലായിരിക്കും സ്ത്രീകളുടെ നിയമനങ്ങള്‍ വര്‍ധിപ്പിക്കുക എന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha