ശുചിമുറിയിൽ നിന്നിറങ്ങിയ യുവതിയെ കത്തികാട്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡനത്തിനിരയാക്കിയത് ഭർത്താവിനൊപ്പം കാത്തുനിന്ന യുവതിയെ
രാജ്യത്ത് വീണ്ടും കൂട്ടബലാത്സംഗം.ശുചിമുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ 19കാരിയെ രണ്ടംഗ സംഘം കത്തിമുനയില്‍ ഭയപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ കര്‍ണാലില്‍ രാത്രി 11 മണിക്കാണ് സംഭവം നടന്നത്. ഭര്‍ത്താവിനോടൊപ്പം പാനിപത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്ന യുവതിയെയാണ് പീഡനത്തിനിരയാക്കിയത്.
ദമ്പതികളുടെ ബന്ധു ഫോണിൽ വിളിക്കുകയും ടോള്‍ പ്ലാസയുടെ അടുത്ത് വരണമെന്നും ഇവര്‍ക്ക് എന്തോ കൊടുക്കാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു . ഇതനുസരിച്ച് ബസില്‍ നിന്നിറങ്ങി ടോള്‍ പ്ലാസയുടെ അടുത്ത് ദമ്പതികള്‍ കാത്തു നിന്നു. ഈ സമയം ശുചിമുറിയില്‍ പോയപ്പോഴാണ് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ അണ്ടര്‍പാസിലേക്ക് കൊണ്ടുപോകുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ടോള്‍ പ്ലാസയ്ക്ക് സമീപം കട നടത്തുകയാണ് ഒരാള്‍. ടോള്‍ പ്ലാസ ചെക്കിങ് പോയിന്‍റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതികളിലെ മറ്റൊരാള്‍.
https://www.facebook.com/Malayalivartha