വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു... പുറകെ വന്ന വാഹനങ്ങള്‍ നിർത്താതെ കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി......പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ് സംഭവം ...
വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു... പുറകെ വന്ന വാഹനങ്ങള്‍ നിർത്താതെ കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി......പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ് സംഭവം ... വാഹനമിടിച്ച് മരിച്ച കാല്‍നട യാത്രക്കാരന്റെ ദേഹത്തു കൂടി നിരവധി വാഹനങ്ങൾ കയറി ഇറങ്ങി. ആരും വാഹനം നിർത്താനോ മരിച്ചത് ആരെന്നു നോക്കാനോ മെനക്കെട്ടില്ല.
ബൗര്‍ വില്ലേജ് സ്വദേശിയായ അശോക് മാഗറാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത് . വാഹനമിടിച്ച് റോഡില്‍തന്നെ കിടന്ന അശോകിന്റെ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചിന്നഭിന്നമായ അവസ്ഥയിലായിരുന്നു മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് കൈമാറിയത് ...
സംഭവത്തില്‍ കാംഷെറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എക്‌സ്പ്രസ് ഹൈവേ ക്രോസ് ചെയ്യുന്നതിനിടെയാണ് അശോകിനെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചത്. എക്‌സ്പ്രസ് ഹൈവേയിലൂടെ ഓരോ മിനിറ്റിലും നിരവധി വാഹനങ്ങള്‍ അതിവേഗത്തില്‍ കടന്നുപോകുന്നുണ്ട്..... അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി... ധാരാളം വാഹനങ്ങൾ കടന്നു പോയതിനാൽ ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്
അതേസമയം എക്‌സ്പ്രസ് ഹൈവേയില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അനുവാദമില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം അശോക് മഗാറിന്റെ കുടുംബത്തിന് കൈമാറി......
പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍അപകടങ്ങൾ സാധാരണമാണെങ്കിലും വാഹനമിടിച്ച് കാൽന ടക്കാരൻ മരിക്കുന്നത് ആദ്യമാണ്, ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകിൽ ഇടിച്ചതും ഈ എക്‌സ്പ്രസ് ഹൈവേയില്‍ ആയിരുന്നു . ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ജനുവരി 18 നാണ് ഈ അപകടം ഉണ്ടായത്
നിയന്ത്രിതമായി മാത്രം വാഹനങ്ങളെ കടത്തിവിടുന്ന രാജ്യത്തെ ആദ്യ ആറുവരി ഹൈവേയാണ് മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേ. 94.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത മുംബൈയിൽ നിന്ന് പൂനെയിലേയ്ക്കും തിരിച്ചുമുള്ള യാത്രാസമയം രണ്ട് മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. അതിവേഗ പാതയായ ഇവിടെ അപകടങ്ങളും തുടര്‍ക്കഥയാണ്
https://www.facebook.com/Malayalivartha