ഓടയിൽ കുഞ്ഞിന്റെ ജീർണ്ണിച്ച മൃതദേഹം...ബലാത്സംഗത്തിലൂടെ ജനിച്ച കുഞ്ഞിനെ തറയിലെറിഞ്ഞ് കൊന്ന് അമ്മ.... പതിനാറുകാരിയും അമ്മയും അറസ്റ്റിൽ
വീണ്ടും ഒരു പിഞ്ചു കുഞ്ഞിന്റെ മരണം നാടിനെ നടുക്കിയിരിക്കുകയാണ്. കൊലയാളി അമ്മയും. നാടിനെ നടുക്കിയ കൊലപാതകം നടന്നത് ഉത്തർ പ്രദേശിലാണ്. ബലാത്സംഗത്തിലൂടെ ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി ഓടയിലെറിഞ്ഞ് കൊന്ന 16 വയസുകാരി അറസ്റ്റിലായി . ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ മൃതദേഹം ജീർണിച്ച അവസ്ഥയിൽ ഓടയിൽ നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം 31നാണ് ജഡം ഓടയിൽ നിന്നും പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ 16 വയസുകാരിയെയും പെൺകുട്ടിയുടെ 50വയസുകാരി അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏതാനും മാസം മുൻപ് ഒരു വീട്ടിൽ പെൺകുട്ടി ജോലിക്ക് നിന്നിരുന്നു . ജോലിക്ക് നിന്ന വീട്ടിലെ 30 വയസുകാരനിൽ നിന്നുമാണ് പെൺകുട്ടി കുഞ്ഞിനെ ഗർഭം ധരിച്ചത്.വീട്ടജോലിക്കായെത്തിയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പെൺകുട്ടിയും മാതാപിതാക്കളും ഇക്കാര്യം ചോദിക്കാനായി ഇയാളുടെ വീട്ടിലെത്തിയപ്പോൾ വീട്ടുടമ ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. തുടർന്നു കുഞ്ഞ് ജനിച്ചപ്പോൾ കുഞ്ഞിനെ തറയിലെറിഞ്ഞ് പെൺകുട്ടി കൊലപ്പെടുത്തുകയായിരുന്നു .മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം, തുണിയിൽ പൊതിഞ്ഞുകൊണ്ട് പെൺകുട്ടിയുടെ അമ്മയാണ് അടുത്തുള്ള ഓടയിൽ ഉപേക്ഷിച്ചത്. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും, പിന്നീട് പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെയും അമ്മയെയും കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതിനൊപ്പം, ഗർഭത്തിന് ഉത്തരവാദിയായ 30 വയസുകാരനെതിരെ പോക്‌സോ കേസും പൊലീസ് ചാർജ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ പിതൃത്വം കണ്ടെത്താൻ ഡി.എൻ.എ ടെസ്റ്റ് നടത്താനും പൊലീസ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha