കൊറന്റൈനിൽ നിന്നും മുങ്ങി കാമുകിയെ കാണാന്‍ പോയ 24 കാരൻ പിടിയില്‍; പെണ്‍കുട്ടിയും ഐസോലേഷനില്‍
കൊറോണ വ്യാപനം തടയാനായി രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 17 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് രോഗം ഭേദമായി. 88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
രാജ്യത്ത് സമൂഹ വ്യാപനം തടയുന്നതിനായി കനത്ത ജാഗ്രത തുടരുകയാണ്. വിദേശത്തു നിന്നും എത്തുന്നവരെ കനത്ത ജാഗ്രതയോടുകൂടിയാണ് അതാത് സംസ്ഥാനങ്ങളിലെ സർക്കാരും ആരോഗ്യപ്രവർത്തകരും കൈകാര്യം ചെയ്യുന്നത്. ഇതിനിടയിൽ സർക്കാരിന്റെയോ ആരോഗ്യപ്രവർത്തകരുടെയോ നിർദ്ദേശം പിന്തുടരാത്തവരുടെ എണ്ണവും വളരെയേറെയാണ്. തമിഴ്‌നാട്ടില്‍ സമ്ബര്‍ക്കവിലക്കിനിടെ മുങ്ങി കാമുകിയെ കാണാന്‍ പോയ യുവാവിനെ പോലീസ് പിടികൂടി എന്ന റിപ്പോർട്ടുകളാണ് മട്ട്ടൊരു ആശങ്കക്ക് വഴിവാക്കുന്നത്. മധുരയില്‍ സമ്ബര്‍ക്കവിലക്കില്‍ കഴിയുന്നതിനിടെ മുങ്ങിയ യുവാവിനെ ശിവഗംഗയിലെ കാമുകിയുടെ വീട്ടില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് യുവാവിനെയും കാമുകിയെയും ഐസോലേഷനില്‍ പ്രവേശിപ്പിചിരിക്കുകയാണ്.
അടുത്തിടെ ദുബായില്‍നിന്നെത്തിയ 24 വയസ്സുകാരനാണ് കാമുകിയെ കാണാനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം കാറ്റിൽ പറത്തിയത്.. വിദേശത്ത് നിന്ന് എത്തിയതിനാല്‍ ഇയാള്‍ക്ക് സമ്ബര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാൽ പ്രണയബന്ധത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായതിനാലാണ് കാമുകിയെ കാണാന്‍ പോയതെന്നാണ് ഇയാൾ നൽകിയ മൊഴി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ പ്രണയത്തിന് എതിരാണെന്നും ഇതിനെത്തുടര്‍ന്ന് അവള്‍ക്ക് ഏറെ പ്രയാസമുണ്ടായതിനാലാണ് കാണാന്‍ പോയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha