ദീപം തെളിയിക്കുമ്പോൾ കൈ പൊള്ളരുത്; പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാശം തെളിയിക്കുന്നവര്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
നാളെയാണ് പ്രധാനമന്ത്രി പറഞ്ഞ ആ ദിവസം. ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇന്ത്യന്‍ ജനതയ്ക്ക് ആത്മവിശ്വാസം പകരാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യമെമ്ബാടും വീടുകളില്‍ ഒന്‍പത് മിനിറ്റ് ദീപങ്ങള്‍ തെളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തിരുന്നു.എന്നാൽ കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാശം തെളിയിക്കുന്നവര്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിക്കുന്നു.
സര്‍ക്കാരിന്റെ കീഴിലുള്ള ഔദ്യോഗിക പ്രക്ഷേപണ ഏജന്‍സിയായ പ്രസാര്‍ ഭാരതിയാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച രാത്രിയില്‍ ദീപം തെളിക്കുന്നവര്‍ സൈനിറ്റൈസര്‍ ഉപയോഗിച്ചതിനു ശേഷം വിളക്ക് കത്തിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പ്രസാര്‍ ഭാരതി പറയുന്നത്. അല്‍ക്കഹോള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള സാനിറ്റൈസര്‍ തീ പടരാന്‍ കാരണമാകും എന്നതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് ചെരാതുകള്‍, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തില്‍ 130 കോടി ഇന്ത്യക്കാര്‍ നിശ്‌ചദാര്‍ഢ്യത്താല്‍ ബന്ധിതമാകുന്നു. ദീപം കൊളുത്താന്‍ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha