Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ഇതിലും നാണംക്കെട്ട മറ്റൊന്നില്ല. മുസ്ലിമായതിനാല്‍ ചികിത്സ നിഷേധിച്ചു. ആംബുലന്‍സില്‍ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു. സംഭവം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍.

05 APRIL 2020 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

കർണാടകയിൽ വാഹനാപകടത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.

ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ

വലയവും രണ്ട് കൈകളിലും താമര പൂവുമായി സൂര്യദേവന്റെ അപൂർവ ശില്പം; കണ്ടെത്തിയത് കൃഷിഭൂമിയിൽ നിന്ന്

എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്‌സ്റ്റേഷൻ സ്യൂട്ട്‌കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്

സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ

കൊറോണയെന്ന മാഹമാരി രാജ്യത്തിനു മേല്‍ ഭീഷണിയായി തുടരുകയാണ്. ഈ മഹാവ്യാധിയെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും. ഇതിന് ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള സഹകരണവും പരിശ്രമവും ആവശ്യമാണ്. ഉത്സവവും പെരുന്നാളും മറ്റു ആഘോഷങ്ങളുമൊക്കെ മാറ്റിവച്ച് ഏവരും ഇതിനോട് സഹകരിക്കുന്നുമുണ്ട്. രോഗബാധയില്‍ ശമനമുണ്ടായില്ലെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണവിധേയമാണ്. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവാത വരും. വെള്ളക്കുപ്പായമിട്ട ദൈവങ്ങളെന്ന് വിശേപ്പിച്ചാലും പോര. അങ്ങനെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും പരിശ്രമത്തിന്റേയും പ്രതിരൂപങ്ങളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടെയിലെ ഒരു പുഴുക്കുത്തിനെ പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മുസ്ലിമായതിന്റെ പേരില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സില്‍ പ്രസവിച്ചു. എന്നാല്‍, കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാജസ്ഥാന്‍ ഭരത്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ഖാനാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മതവിവേചനം വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് റിപോര്‍ട്ട് ചെയ്തത്.

സിക്രിയില്‍നിന്നാണ് ഗര്‍ഭിണിയായ യുവതിയെ ഭരത്പൂര്‍ ജില്ലാ ആസ്ഥാനത്തെ ജനാന ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നതിങ്ങനെ: 'ഗര്‍ഭിണിയായ എന്റെ ഭാര്യയെ സിക്രിയില്‍ നിന്നും ജില്ലാ ആസ്ഥാനത്തെ ജനന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായിരുന്നു. എന്നാല്‍, ഞങ്ങള്‍ മുസ്‌ലിംകളായതുകൊണ്ട് ജയ്പൂരിലേക്ക് പോകണമെന്നാണ് ജനാന ആശുപത്രിയിലെത്തിയപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞത്. ജയ്പൂരിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ അവള്‍ പ്രസവിച്ചു. പക്ഷേ, കുഞ്ഞിനെ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ അധികാരികളാണെന്നും ഇര്‍ഫാന്‍ ഖാന്‍ പ്രതികരിച്ചു.

അതേസമയം ആരോപണം നിഷേധിച്ച് ജനാന ആശുപത്രി പ്രിന്‍സിപ്പല്‍ രൂപേന്ദ്ര ഝാ രംഗത്തെത്തി. അതീവ ഗുരുതരാവസ്ഥയില്‍ ഒരു ഗര്‍ഭിണി ആശുപത്രിയിലെത്തി. അവരെ ജയ്പൂര്‍ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു. മറ്റെന്താണ് ഇതില്‍ സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സംസ്ഥാന ടൂറിസം മന്ത്രി വിശ്വാവേന്ദ സിങ് രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവമെന്നത് വലിയ നാണക്കേടാണ്. ഇതൊരു മതേതര രാജ്യമാണ്. മതേതരത്വത്തിന് മുന്തിയ പരിഗണന കൊടുക്കുന്ന സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതിനാല്‍ ഇതില്‍ പരം നാണക്കേട് സംഭവിക്കാനില്ലെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ സംഭവത്തിന് കാരണമായിട്ടുണ്ടെന്ന സൂചനയും മന്ത്രി നല്‍കി. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (8 minutes ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (13 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (23 minutes ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (57 minutes ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (1 hour ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (1 hour ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (2 hours ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (2 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (3 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (3 hours ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (3 hours ago)

നിലവിലെ സാഹചര്യം ദോഷം  (3 hours ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (3 hours ago)

സൂര്യദേവന്റെ അപൂർവ ശില്പം  (4 hours ago)

Malayali Vartha Recommends