വൈറസുമായുള്ള പോരാട്ടത്തില്‍ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് നാം ഇപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം എന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
കൂടുതല്‍ കാലത്തേക്ക് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കഠിനമായിരിക്കും. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനെ കുറിച്ച് നാം ചിന്തിക്കണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്ബത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India's Greatest Challenge in Recent Times) എന്ന പേരില്‍ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്ബത്തിക രംഗത്ത് ഏല്‍പ്പിക്കാനിടയുള്ള വെല്ലുവിളികളെ കുറിച്ച് രഘുറാം എഴുതിയിരിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ റിസർവ് ബാങ്ക് ഇടപെടണമെന്ന് രഘുറാം രാജൻ. പ്രശ്നങ്ങളിൽപെട്ട് ഉലയുകയായിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് കോവിഡ് ഉണ്ടാക്കുന്ന ആഘാതം വലുതാണെന്നും അദ്ദേഹം ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2008-2009 ലുണ്ടായ ആഗോള സാമ്ബത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാല്‍ നമ്മുടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സര്‍ക്കാര്‍ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ന് അങ്ങനെയല്ല സ്ഥിതി.
വൈറസുമായുള്ള പോരാട്ടത്തില്‍ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് നാം ഇപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കൂടുതല്‍ കാലത്തേക്ക് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കഠിനമായിരിക്കും. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനെ കുറിച്ച് നാം ചിന്തിക്കണം.
വ്യവസായങ്ങൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്കടക്കം വായ്പകൾ എളുപ്പമാക്കി പിടിച്ചുനിൽക്കാനുള്ള സഹായം നൽകണം. റിസർവ്ബാങ്കിെൻറ ഇടപെടൽ ഇതിന് ആവശ്യമാണ്. സംരംഭകർക്ക് വായ്പാ പിന്തുണ കിട്ടുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. ബാങ്കുകൾക്ക് അതിനാവശ്യമായ പ്രോത്സാഹനം നൽകണം.
മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ എങ്ങിെനയാണ് പ്രവർത്തിക്കുന്നതതെന്ന് നിരീക്ഷിക്കാവുന്നതാണ്. വിപണിയിലെ പണലഭ്യത കേന്ദ്ര ബാങ്ക് ഉറപ്പ് വരുത്തണം. കോവിഡ് പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് താൽകാലിക വരുമാനം ഉറപ്പ് വരുത്തണം -അദ്ദേഹം പറഞ്ഞു.
ഇത്തരം പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കണം. ആരോഗ്യ രംഗത്ത് ഇൗ തുക ചിലവഴിക്കാനാകും. ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് തുക കൈമാറുന്നതും പരിഗണിക്കണം. പ്രതിസന്ധിയിലായ വിപണിയെയും ക്രയവിക്രയങ്ങളെയും പൂർവസ്ഥിതിയിലാക്കാൻ ഇത്തരം നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും അടിയന്തിരശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നിരവധി ആളുകള്‍ ചൂണ്ടിക്കാണിച്ചതുപോലെ, നേരിട്ടുള്ള കൈമാറ്റം ഭൂരിഭാഗം വീടുകളിലേക്കും എത്തിച്ചേരാം എന്നാല്‍ എല്ലായിടത്തേക്കും എത്തണമെന്നില്ല. തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അന്തരഫലം നാം കണ്ടു - കുടിയേറ്റ തൊഴിലാളികളുടെ പാലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്ബോള്‍ ലോക്ക്ഡൗണിനെ ലംഘിച്ച് അവര്‍ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരിക.'രഘുറാം പറയുന്നു.
പ്രതിസന്ധികളുണ്ടാകുമ്ബോള്‍ മാത്രമാണ് ഇന്ത്യ നവീകരിക്കപ്പെടാറുള്ളത്. ഒരു സമൂഹമെന്ന നിലയില്‍ നാം എത്രത്തോളം ദുര്‍ബലരായിത്തീര്‍ന്നുവെന്ന് കാണാന്‍ ദുരന്തം സഹായിക്കുമെന്ന വാചകത്തോടെയാണ് രഘുറാം തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്. രാജ്യത്തെ സാമ്ബത്തിക, ആരോഗ്യ പുനരുത്ഥാനത്തിലേക്ക് ഇത് രാഷ്ട്രീയ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha