ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു

24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഒൻപതായിരിക്കുന്നു . ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. വടക്കന്‍ കശ്മീരിലെ കേരന്‍ മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണു സൈന്യം വധിച്ചത്.
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും പരുക്കേറ്റവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കേണൽ രാജേഷ് കലിയ പറഞ്ഞു. ശനിയാഴ്ച തെക്കന്‍ കശ്മീരിലെ ബത്പാരയില്‍ നാലു ഭീകരരെ സേന വധിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഒൻപതായി.
അതെ സമയം ജമ്മു കശ്മീരില്‍ നാല് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയില്‍. ഒളിച്ചു കഴിയുകയായിരുന്ന ആസാദ് അഹമ്മദ് ഭട്ട്, അല്‍ത്താഫ് അഹമ്മദ് ബാബ, വസീം അഹമ്മദ്, ജുനൈദ് റഷീദ് ഗനി എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. ജമ്മു കശ്മീരിലെ നന്ദ്വാര, സോപൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹന്ദ്വാരയിലെ ഷാല്‍പൊര ഗ്രാമത്തിലാണ് സുരക്ഷാ സേന ആദ്യം പരിശോധന നടത്തിയത്. പരിശോധനയില്‍ ആസാദ് അഹമ്മദിനെയും, അല്‍ത്താഫിനെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ടു പേരെ സംബന്ധിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ആസാദിന്റെയും അല്‍ത്താഫിന്റെയും പക്കല്‍ നിന്നും ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ സോപോറില്‍ നടത്തിയ പരിശോധനയില്‍ സാദിഖ് കോളനിയില്‍ നിന്നുമാണ് വസീമിനെയും , ജുനൈദിനെയും പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നാല് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി കശ്മീരിൽ ലോക്ക് ഡൗൺ ചെയ്യുന്നതിനിടയിലാണ് പോരാട്ടം എന്നതാണ് ശ്രദ്ദേയം
ആണവായുധ എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും ഓരോരുത്തരും കശ്മീരിന്റെ ഒരു ഭാഗം ഭരിക്കുന്നുണ്ടെങ്കിലും ഇരുവരും ഹിമാലയൻ പ്രദേശം മുഴുവനായും അവകാശപ്പെടുന്നു.
കശ്മീരിന്റെ സ്വാതന്ത്ര്യത്തിനോ അയൽരാജ്യമായ പാകിസ്ഥാനുമായി ലയിപ്പിക്കുന്നതിനോ വേണ്ടി 1989 മുതൽ വിമത ഗ്രൂപ്പുകൾ പോരാടുകയാണ്.
വിമതരെ ആയുധമാക്കി പരിശീലനം നൽകിയെന്ന് പാകിസ്ഥാൻ ആരോപിച്ചു.
പോരാട്ടത്തിലും തുടർന്നുണ്ടായ ഇന്ത്യൻ ആക്രമണത്തിലും 70,000 ത്തോളം ആളുകൾ കൊല്ലപ്പെട്ടു.
സായുധ കലാപത്തിനെതിരെ പോരാടുന്നതിന് പതിറ്റാണ്ടുകളായി സൈനിക ആക്രമണം നടത്തിയിട്ടും ഇന്ത്യൻ ഭരണകൂടത്തിനെതിരായ വിമതരുടെ കാരണത്തെ ഭൂരിഭാഗം ആളുകളും പിന്തുണയ്ക്കുന്നു.
https://www.facebook.com/Malayalivartha