ലോക് ടൗൺ ദിനത്തില്‍ വിലക്ക് ലംഘിച്ച് ചീറി പാഞ്ഞു... പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ച് നടിക്കും സുഹൃത്തിനും ഗുരുതര പരിക്ക്! ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൌണില്‍ ആണ്. എന്നാല്‍ ലോക്ഡൌണ്‍ ദിനത്തില്‍ വിലക്ക് ലംഘിച്ച നടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു.
ബംഗ്ലൂരുവില്‍ നടന്ന കാര്‍ അപകടത്തില്‍ നടി ഷര്‍മീല മാന്ദ്രെക്കും സുഹൃത്ത് ലോകേഷ് വസന്തിനും ഗുരുതര പരിക്ക്. വസന്ത്‌നഗറില്‍ വച്ച് ഇരുവരും സഞ്ചരിച്ച കാര്‍ റെയില്‍വേ പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ഡൗണ്‍ ലംഘിച്ചതിന് ഷര്‍മീലക്കും ലോകേഷിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കാറില്‍ കെഎസ്പി ക്ലിയര്‍ പാസ് ഒട്ടിച്ചിരുന്നതായും എന്നാല്‍ ഇവര്‍ പാസ് നേടിയതിന്റെ ഉദ്ദേശം പരിശോധിക്കുകയാണെന്നും പറഞ്ഞ പോലീസ് ലോക്ക്ഡൗണ്‍ ഓര്‍ഡറുകള്‍ ലംഘിച്ച് സന്തോഷയാത്രയ്ക്ക് ഇറങ്ങിയതായി കണ്ടെത്തിയാല്‍, എന്‍ഡിഎംഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വ്യക്തമാക്കി.
അതേസമയം ഏറ്റവും പുതിയ കണക്കു പ്രകാരം, രാജ്യത്തെ 274 ജില്ലകൾ കോവിഡ് മഹാമാരിയുടെ പിടിയിലാണ്.
രോഗവ്യാപനഭീഷണി നിലനിൽക്കുന്നിടങ്ങളിൽ നടത്താനുള്ള റാപിഡ് ആന്റിബോഡി അടിസ്ഥാനമാക്കിയ രക്തപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾ ഐസിഎംആര്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. റാപിഡ് പരിശോധന ഫലങ്ങൾ ഐസിഎംആര്‍ പോർട്ടലിൽ നേരിട്ട് ലഭ്യമാക്കുന്നത് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വേഗത്തിൽ രോഗബാധിതരെ തിരിച്ചറിയുന്നതിനും അവർക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും, ഇത് സഹായകരമാകും.
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ നിർദേശത്തിൽ പറയുന്നു. കോവിഡ് മഹാമാരിയുയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും, പുകരഹിതമായ പുകയിലഉല്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്തിതുവരെ 3374 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് 79 പേരാണ് മരിച്ചത്. രോഗം, ഭേദമായതിനെത്തുടര്ന്ന് 267 പേർ ആശുപത്രി വിട്ടു .
https://www.facebook.com/Malayalivartha