മദ്യം കിട്ടാതെ കൺട്രോൾ പോയി! പെയിന്റും വാര്‍ണിഷും കഴിച്ച മൂന്ന് പേര്‍ മരിച്ചു... ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു... മറ്റു രണ്ടുപേര്‍ മരിച്ചത് ആശുപത്രിയിൽ
ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം കിട്ടാത്തതിനാല്‍ പെയിന്റും വാര്‍ണിഷും കഴിച്ച മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപതിയിലാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പേരും പതിവായി മദ്യപിക്കുന്നവരാണെന്നും ലോക്ക്ഡൗണ്‍ കാരണം എവിടെ നിന്നും മദ്യം എത്തിക്കാന്‍ കഴിയുന്നില്ലെന്നും കണ്ടെത്തി.
നിരാശരായ അവര്‍ വാര്‍ണിഷുമായി പെയിന്റ് കലര്‍ത്തി കുടിക്കുകയായിരുന്നു. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്ക് രാജ്യം പൂര്‍ണമായും പൂട്ടിയിട്ടിരിക്കുകയാണ്. . ആരോഗ്യം, ഭക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് പുറമെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുന്നു. വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ മദ്യവില്‍പ്പന ശാലകളും പ്രവര്‍ത്തനം നിര്‍ത്തി. സര്‍ക്കാര്‍ നടത്തുന്ന ടാസ്മാക് സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു, അങ്ങനെ ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനയും നിര്‍ത്തിവച്ചു. നേരത്തെ, മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു റിക്ഷാ ഡ്രൈവര്‍ ലോക്ക്ഡൗണ്‍ സമയത്ത് മദ്യം ലഭിക്കാത്തതില്‍ വിഷാദാവസ്ഥയി സ്വയം തീകൊളുത്തിയിരുന്നു. നേരത്തെ കേരളത്തിലും മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് അഞ്ചോളം പേര്‍ ആത്മഹത്യ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha