ഡോക്ടറുടെ മുഖത്തേക്ക് തുപ്പി കൊവിഡ് രോഗബാധിതന്‍; റോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും
രാജ്യമൊട്ടാകെ കോവിഡ് പടർന്നു പിടിക്കുമ്പോൾ രോഗ വ്യാപനം തടയുന്നതിന് നടപടികള്‍ കടുപ്പിച്ച് ഹിമാചല്‍ പൊലീസ്. കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് ഹിമാചല്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഇരയായ ആള്‍ അസുഖം ബാധിച്ച് മരിക്കുന്ന ഘട്ടം ഉണ്ടായാല്‍, കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും ഹിമാചല്‍ പ്രദേശ് ഡിജിപി എസ് ആര്‍ മാര്‍ഡി വ്യക്തമാക്കി.
ഹിമാചല്‍ പ്രദേശില്‍ നിലവില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ക്വാറന്റൈന്‍ സെന്ററില്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ തുപ്പിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിമാചല്‍ പ്രദേശ് നടപടികള്‍ കടുപ്പിച്ചത്.
അതേസമയം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിൽ കഴിഞ്ഞ മാസം ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത യുവാവില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ കൊവിഡ് 19 രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.ഇതോടെ, കാണ്‍പൂര്‍ നഗരത്തിലെ സര്‍സോള്‍ കമ്മ്യൂണിറ്റി സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന യുവാവിനെ ഇവിടെത്തന്നെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കാണ്‍പൂരിലെ മന്ധനയിലുള്ള മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ തനിക്ക് നല്‍കിയ മതിയാകില്ലെന്ന് പരാതി പറഞ്ഞ യുവാവ് ഡോക്ടറുടെ മുറിയില്‍ കയറി വാതിലടച്ച ശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു.
തുടര്‍ന്ന് ആക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ പൊലീസിനെ വിളിക്കേണ്ടതായി വന്നുവെന്നാണ് ആശുപത്രിയുടെ മെഡിക്കല്‍ എസ്.എല്‍ വര്‍മ്മ പറയുന്നത്. തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അടുത്തിടെയാണ് ഇയാള്‍ കാണ്‍പൂര്‍ നഗരത്തിലേക്ക് മടങ്ങിയെത്തുകയും ശേഷം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha