മന്‍മോഹന്‍ സിങിന് കോവിഡ് ഭേദമായി;ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ഏറെ അഭിമാനം
ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ചാല്‍ അറുപത് വയസിന് മുകളിലുള്ളവര്‍ അതിജീവിക്കാന്‍ ഏറെ പ്രയാസകരമാണ്. എന്നാല്‍ ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് കോവിഡ് മുക്തരായ മന്‍മോഹന്‍ സിങും, കോട്ടയത്തെ വയോധികദമ്ബതികളും.
82കാരനായ കോവിഡ് 19 ബാധിതന്‍ മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടപ്പോൾ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഏറെ ആശ്വാസം. . ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹി ലോക്‌നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തവരില്‍ ഏറെയും അന്‍പത് വയസിന് മുകളിലുള്ളവരാണ്. എന്നാല്‍ ഇന്ത്യയില്‍ അറുപത് കഴിഞ്ഞവര്‍ രോഗമുക്തരായി ആശുപത്രി വിടുന്നത് ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു.
കോട്ടയത്തെ വയോധിക ദമ്പതികൾക്ക് പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha