Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

'കൊറോണ ജിഹാദ്,' ശോഭ കരന്തലജെയ്‌ക്കെതിരെ നിയമ നടപടിയുമായി പോപ്പുലര്‍ ഫ്രണ്ട്

07 APRIL 2020 09:13 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് മാസമാദ്യം നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം അപ്രതീക്ഷിതമായി വര്‍ധിച്ചതിന് ഈ മതസമ്മേളനം ഒരു കാരണമായിട്ടുണ്ടെന്ന വിലയിരുത്തല്‍ വിവിധ കോണുകളില്‍ നിന്നുമുയരുകയും ചെയ്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത പത്തിലധികം പേര്‍ കൊറോണ ബാധിതരായി മരിച്ചതിനെ തുടര്‍ന്നും സമ്മേളനവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 1500ഓളം പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയും തബ്ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍ക്കസ് കൊറോണ ഹോട്ടസ്പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, ഈ വിഭാഗത്തിനെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണവും നടന്നിരുന്നു. ഇത്തരത്തില്‍ കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാവായ ശോഭ കരന്തലജെ 'കൊറോണ ജിഹാദ്' എന്ന രീതിയില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുസ്ലീം രാഷ്ട്രീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്.

നിസാമുദ്ദീന്‍ തബ്ലീഗില്‍ പങ്കെടുത്തവരില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കരന്തലജെ 'കൊറോണ ജിഹാദ്' എന്ന പരാമര്‍ശം നടത്തിയത്. രോഗം പരത്തുന്നതിന് കരുതിക്കൂട്ടി തബ്ലീഗ് നടത്തിയെന്ന തരത്തിലായിരുന്നു എം.പിയുടെ പരാമര്‍ശമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതൃയോഗം കുറ്റപ്പെടുത്തി. 'ജിഹാദ്' എന്ന പദം ഉപയോഗിച്ചത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ.കെ. അഷ്റഫ് ആരോപിച്ചു. 'പരാമര്‍ശം നടത്തിയ എം.പിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും.

അതേസമയം ഉഡുപ്പി-ചിക്മഗലൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ കരന്തലജെ, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ ജിഹാദ് എന്ന ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടിരുന്നു. അവര്‍ രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും കരന്തലജെ ആരോപിച്ചിരുന്നു.

അതിനിടെ, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവന്‍ പഴി ചാരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കന്നഡ ചാനലായ ടിവി 9ന് നല്‍കിയ അഭിമുഖത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവന്‍ പഴിചാരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കില്ല. അത്തരത്തില്‍ പഴിചാരാന്‍ അവസരവും നല്‍കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

നിസാമുദ്ദീനിലെ തബ് ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമായിരുന്നു. കോവിഡ് രോഗവ്യാപനത്തിനിടയില്‍ ആരും വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കരുതന്ന് തബ് ലീഗിനെതിരായ പ്രചരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ആന്ധ്രാപ്രദേശ് മുഖ്യമനത്രി ജഗ്മോഹന്‍ റെഡ്ഡിയുമടക്കമുള്ള മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (2 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (3 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (3 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (3 hours ago)

മാഞ്ചസ്റ്ററിന് ജയം  (3 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (3 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (4 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (4 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (4 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (4 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (4 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (4 hours ago)

Malayali Vartha Recommends