എല്ലാം തകർന്നടിയും; ഇന്ത്യയെ കാത്തിരിക്കുന്നത് അതിഭീകരം; ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവുണ്ടാകുമെന്ന് പ്രവചിച്ച് റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാചസ്
കൊറോണ വൈറസ് മൂലമുണ്ടായ പ്രശ്നങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരും ദിവസങ്ങളിൽ ഉല്പാദനവും വ്യാപാരവും അടക്കമുള്ള മേഖലകള്‍ ഗുരുതരമായ പ്രതിസന്ധി നേരിട്ടേക്കാം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം ഏറ്റവും മോശമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവുണ്ടാകുമെന്ന് പ്രവചിച്ച് റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാചസ് രംഗത്തെത്തിയിട്ടുണ്ട്. 1.6 ശതമാനമായി വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് പ്രവചനം. 400 ബേസിക് പോയിന്റിെന്റ കുറവാണ് ഉണ്ടാവുക. ലോക്ഡൗണ്‍ മൂലം ഇന്ത്യയുടെ വലിയൊരു വിഭാഗം സാമ്ബത്തിക പ്രവര്‍ത്തനങ്ങളും നിലച്ചിട്ടുണ്ട്. ഇതിനാലാണ് വളര്‍ച്ചയില്‍ 220 ബേസിക് പോയിന്റിെന്റ കുറവ് വരുത്തിയത്. ആഗോള വളര്‍ച്ചയിലെ ഇടിവ് മൂലം 150 ബേസിക് പോയിന്റിെന്റ കുറവുണ്ടാകുമെന്നും ഗോള്‍ഡ്മാന്‍ സാചസ് അറിയിച്ചു. ആര്‍.ബി.ഐ പലിശ നിരക്കില്‍ 50 ബേസിക് പോയിന്റിെന്റ കുറവ് വരുത്തുമെന്നും സാചസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമ്ബത്തിക വര്‍ഷത്തിെന്റ ആദ്യ രണ്ട് പാദങ്ങളില്‍ കോവിഡ് ഇന്ത്യക്ക് വെല്ലുവിളിയാകും. മൂന്നാം പാദം മുതല്‍ സമ്ബദ്വ്യവസ്ഥ കരകയറും. കോവിഡ് 19 വൈറസ് ബാധ മറികടക്കാന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച രക്ഷാപാക്കേജ് ആകെ ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണ്. പലിശനിരക്കുകള്‍ കുറക്കാനുള്ള ആര്‍.ബി.ഐ തീരുമാനം ജി.ഡി.പിയുടെ 3.2 ശതമാനം പണം വിപണിയിലേക്ക് എത്തിച്ചിരുന്നു. ഇതുകൊണ്ട് മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്ന സൂചനകളാണ് ഗോള്‍ഡ്മാന്‍ സാചസ് നല്‍കുന്നത്.
നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ ജി.ഡി.പി വളർച്ച 30 വർഷത്തെ താഴ്‌ചയായ രണ്ടു ശതമാനത്തിലേക്ക് തകർന്നടിയുമെന്ന് പ്രമുഖ റേറ്രിംഗ് ഏജൻസിയായ ഫിച്ച് വ്യക്തമാക്കി. ഇന്ത്യ 5.9 ശതമാനം വളരുമെന്നായിരുന്നു ഫിച്ച് നേരത്തേ വിലയിരുത്തിയിരുന്നത്. കൊവിഡ്-19 മഹാമാരിമൂലം ആഗോള സമ്പദ്‌വ്യവസ്ഥ നിശ്‌ചലമായതാണ് ഇന്ത്യയ്ക്കും തിരിച്ചടിയാവുക.
കൊവിഡ്-19 ആദ്യം റിപ്പോർട്ട് ചെയ്‌ത ചൈനയുടെ തളർച്ച, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ മാനുഫാക്‌ചറിംഗ് ഇടപാടുകൾക്ക് തിരിച്ചടിയായിരുന്നു. ചൈന, സാധാരണ നിലയിലേക്ക് തിരിച്ചെത്തിത്തുടങ്ങി എങ്കിലും മറ്റു രാജ്യങ്ങൾ തളരുകയാണ്. നടപ്പുവർഷം ഇന്ത്യ 5.9 ശതമാനം വളരുമെന്ന് ഡിസംബറിൽ ഫിച്ച് പറഞ്ഞിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ മാർച്ച് 20ന് അത് 5.1 ശതമാനത്തിലേക്കും ഇന്നലെ രണ്ടു ശതമാനത്തിലേക്കും താഴ്‌ത്തുകയായിരുന്നു. ഇന്ത്യയിൽ എം.എസ്.എം.ഇ മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലാവുക. കൊവിഡും ലോക്ക് ഡൗണും മൂലം ഉപഭോക്തൃ ചെലവിലുണ്ടാകുന്ന ഇടിവാണ് എം.എസ്.എം.ഇകളെ ബാധിക്കുക. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ ആഘാതം പോലും എം.എസ്.എം.ഇകളുടെ വരുമാനത്തെ ബാധിക്കും. ഇത് ഇവയുടെ വായ്‌പാത്തിരിച്ചടവിനും തിരിച്ചടിയാകും. ഇതുമൂലം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) പ്രതിസന്ധിയിലാകുമെന്നും ഫിച്ച് അഭിപ്രായപ്പെട്ടു. മറ്റൊരു പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസും 2020 കലണ്ടർ വർഷം ഇന്ത്യയുടെ വളർച്ച നേരത്തേ വിലയിരുത്തിയ 5.3 ശതമാനത്തിൽ നിന്ന് 2.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha