ഒരു ദിവസത്തിനിടെ 773 കോവിഡ് ബാധിതർ ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന് സൂചന
ഇന്നലെ രാജ്യത്ത് കോവിഡ് ബാധിതര്‍ മരിച്ചവരുടെ എണ്ണം 32 എന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ 773 ആളുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 149 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് 5149 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് 402 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നുമാത്രമല്ല, ഭാവിയിലെ ആവശ്യങ്ങള്‍ക്കും ഹൈഡ്രോക്ലോറോക്വിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ 300 കടന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 15 ജില്ലകള്‍ അടച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. പുറത്തിറങ്ങുന്നതിന് ഫെയ്‌സ്ബുക്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60 ആയി. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് സംസ്ഥാനങ്ങളില്‍ മുന്‍നിരയിലുളള ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 576 ആണ്.
അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി അത്തരമൊരു സൂചന നല്‍കിയത്.
https://www.facebook.com/Malayalivartha